Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിളർപ്പുറപ്പിച്ച്...

പിളർപ്പുറപ്പിച്ച് കേരള കോൺഗ്രസ്: ബദൽ സംസ്ഥാന സമിതി വിളിച്ച് ജോസ് കെ മാണി

text_fields
bookmark_border
jose-k-mani
cancel

കോട്ടയം: കെ.എം. മാണിയുടെ വിയോഗത്തിനുപിന്നാലെ ചെയർമാനെച്ചൊല്ലി കേരള കോൺഗ്രസ് പിളരുന്നു. പിളർപ്പുറപ്പി ച്ച്  ജോസ് കെ. മാണി വിഭാഗം ഞായറാഴ്ച ബദൽ സംസ്ഥാന സമിതി യോഗം വിളിച്ചു. ഉച്ചക്ക് രണ്ടിന് കോട്ടയം സി.എസ്. ഐ റിട്രീറ്റ് സെൻററിലാണ് യോഗം.

ചെയര്‍മാനെ തെരഞ്ഞെടുക്കാൻ സംസ്ഥാന സമിതി യോഗം വിളിക്കണമെന്നാവശ്യപ്പെട ്ട് 127 അംഗങ്ങള്‍ ഒപ്പിട്ട് കത്ത് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫിന് ഈ മാസം മൂന്നിന് ജോസ് കെ. മാണി വിഭാഗം കൈമാറിയിരുന്നു. എന്നാൽ, സംസ്ഥാന കമ്മിറ്റി വിളിക്കില്ലെന്ന നിലപാടിൽ ജോസഫ് ഉറച്ചുനിൽക്കുകയായിരുന്നു. ഇതിനി ടെയാണ് കത്തില്‍ ഒപ്പിട്ടവരിൽ മുതിര്‍ന്ന നേതാവായ തൊടുപുഴയിൽനിന്നുള്ള പ്രഫ. കെ.എ. ആൻറണി യോഗം വിളിച്ചത്. പി. ജെ. ജോസഫടക്കം മുഴുവൻ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കും കത്ത് നൽകി. ശനിയാഴ്ച വൈകീട്ട് എസ്.എം.എസിലൂടെയും അറിയിപ്പ് ആവർത്തിച്ചു. ചെയർമാൻ തെരഞ്ഞെടുപ്പെന്ന ഏക അജണ്ടയാണ് നോട്ടീസിലുള്ളത്.

കെ.എം. മാണി മരിച്ച് 60 ദിവസം പിന്നിട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിെൻറ പേരിലുള്ള പാർട്ടി പിളർപ്പിലേക്ക് എത്തുന്നത്. സഭ നേതൃത്വം മുൻകൈയെടുത്ത് പലതവണ പിളർപ്പൊഴിവാക്കാൻ ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ചെയർമാൻ സ്ഥാനത്തിൽ വിട്ടുവീഴ്ചക്ക് ഇരുവിഭാഗവും തയാറായില്ല. കഴിഞ്ഞദിവസം ജോസഫ് വിഭാഗം സി.എഫ്. തോമസിനെ ചെയർമാനാക്കിയുള്ള ഫോർമുല അവതരിപ്പിച്ചെങ്കിലും ഇത് തള്ളിയാണ് ബദൽ യോഗം ജോസ് കെ. മാണി വിളിച്ചത്. യോഗത്തിൽ ഐകകണ്ഠ്യേന ജോസ് കെ. മാണിയെ ചെയർമാനാക്കാനാണ് തീരുമാനം. നിലവിൽ സംസ്ഥാന കമ്മിറ്റിയിൽ ജോസ് കെ. മാണിക്കാണ് ഭൂരിപക്ഷം. നിയവിദഗ്ധരുമായി നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് നിർണായകനീക്കം. ബദൽ സംസ്ഥാന കമ്മിറ്റി യോഗം നിയമപരമായി നിലനിൽക്കുമെന്ന നിയമോപദേശമാണ് ഇവർക്ക് ലഭിച്ചത്.

നിയുക്ത എം.പി തോമസ് ചാഴികാടൻ, എം.എൽ.എമാരായ റോഷി അഗസ്റ്റിൻ, ഡോ. എൻ. ജയരാജ് അടക്കമുള്ളവരും മാണി വിഭാഗത്തിലെ മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുത്തു. എന്നാൽ, പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് എം.എൽ.എ എത്തിയില്ല. ഇതോടെ ഇദ്ദേഹത്തിെൻറ നിലപാട് നിർണായകമായി. ഞായറാഴ്ചത്തെ യോഗത്തിൽ പങ്കെടുക്കാനെത്തുമോയെന്ന ആകാംക്ഷയിലാണ് ഇരുവിഭാഗവും.

സംസ്ഥാന കമ്മിറ്റി യോഗം വിളിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പി.ജെ. ജോസഫ് തയാറാകാത്ത സാഹചര്യത്തിലാണ് യോഗം ചേരുന്നതെന്ന് ജോസ് കെ. മാണി എം.പി കോട്ടയത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. യോഗം വ്യവസ്ഥാപിതമായ മാര്‍ഗത്തില്‍ ചെയര്‍മാനെ തെരഞ്ഞെടുക്കും. പി.ജെ. ജോസഫ് അടക്കം ആർക്കും യോഗത്തിൽ പങ്കെടുക്കാം. ചെയർമാനുമാകാം -അദ്ദേഹം പറഞ്ഞു.

കോട്ടയത്തെ പാർട്ടി ഓഫിസിൽ മുതിർന്ന നേതാക്കളുടെ യോഗത്തിനുേശഷമാണ് ജോസ് കെ. മാണി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബദൽ കമ്മിറ്റിയല്ല. നാലിലൊന്ന് അംഗങ്ങൾ ആവശ്യെപ്പട്ടാൽ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നാണ് ഭരണഘടനയിലെ വ്യവസ്ഥ. ഇല്ലെങ്കിൽ കത്ത് നൽകിയവർക്ക് യോഗം വിളിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

ചെയർമാെൻറ കസേരയിൽ ജോസ് കെ. മാണി

കോട്ടയം: കേരള കോൺഗ്രസ് എം ചെയർമാെൻറ കസേരയിൽ ജോസ് കെ. മാണി. കോട്ടയത്തെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടന്ന മുതിർന്ന നേതാക്കളുടെ യോഗത്തിൽ കെ.എം. മാണിയുടെ കസേരയിലിരുന്നാണ് ജോസ് കെ. മാണി ചർച്ചകൾക്ക് നേതൃത്വം നൽകിയത്.

ശനിയാഴ്ച വൈകീട്ട് 5.30ഓടെ ഓഫിസിലെത്തിയ ജോസ് കെ. മാണി, ചെയർമാൻ കെ.എം. മാണി എന്ന ബോർഡ് നീക്കാത്ത മുറിയിലേക്ക് പ്രവേശിച്ചു. തുടർന്ന് ചെയർമാെൻറ കസേരയിൽ ഇരുന്നു. പി.ടി. ജോസ്, എം.എൽ.എമാരായ റോഷി അഗസ്റ്റിൻ, എൻ. ജയരാജ്, നിയുക്ത എം.പി േതാമസ് ചാഴികാടൻ, ജോസഫ് പുതുശേരി, സ്റ്റീഫൻ ജോർജ് എന്നിവരടക്കം നേതാക്കളെ സാക്ഷിയാക്കിയാണ് ഇരുന്നത്. സംസ്ഥാന കമ്മിറ്റി ഓഫിസ് കൈയേറുന്നത് ഒഴിവാക്കാൻ മാണി വിഭാഗം പ്രവർത്തകർ കാവലും ഏർപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pj josephkerala congress mjose k manikerala newsmalayalam news
News Summary - kerala congress M chairman; jose k mani called seperate state committee -kerala news
Next Story