ക്രിമിനൽ കേസുകളിൽ മുഖ്യമന്ത്രി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കി
text_fieldsകൊച്ചി: മന്ത്രിമാരും എം.എൽ.എമാരും ഉൾപ്പെടെ പ്രതികളായ നാല് കേസുകളിൽ പ്രതികളെ കോടതി െവറുതെ വിട്ടു. ക്രിമിനൽ നടപടിക്രമം 257 ാം വകുപ്പ് പ്രകാരം കേസ് പിൻവലിക്കാനുള്ള പ്രോസിക്യൂഷെൻറ അപേക്ഷ അനുവദിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (എം.പിമാർക്കും എം.എൽ.എമാർക്കുമെതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി) കുറ്റവിമുക്തരാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ.കെ. ഷൈലജ, പി.കെ. ശ്രീമതി എം.പി, എം.എൽ.എമാരായ എം.സ്വരാജ്, ജയിംസ് മാത്യു, ടി.വി. രാജേഷ് എന്നിവരുൾപ്പെട്ട കേസുകളിലാണ് വിചാരണക്ക് മുമ്പ് കോടതിയുടെ നടപടി. ഇവെര കൂടാതെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സി.പി.എം നേതാവ് എം.വിജയകുമാർ എന്നിവരടക്കമുള്ളവരും കുറ്റവിമുക്തരായവരിലുണ്ട്. പിൻവലിക്കാൻ അപേക്ഷ നൽകിയ മറ്റൊരു കേസിൽ ഉത്തരവ് പുറപ്പെടുവിക്കാതെ കോടതി തുടർ വാദം കേൾക്കാനായി ഇൗമാസം എട്ടിലേക്ക് മാറ്റി.
എം.സ്വരാജ് എം.എൽ.എ പ്രതിയായ ഒരു കേസാണ് കൂടുതൽ വാദത്തിനായി മാറ്റിയത്. പൊതുമുതൽ നശിപ്പിച്ചെന്ന കുറ്റം ഉൾപ്പെട്ടതിനാലാണ് ഇൗ കേസ് പിൻവലിക്കാൻ കോടതി വിസമ്മതിച്ചത്. ഇടതുപക്ഷത്തിെൻറ വിവിധ സമര പരിപാടികളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മ്യൂസിയം പൊലീസ്, കേൻറാൺമെൻറ് പൊലീസ്, തളിപ്പറമ്പ് പൊലീസ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളാണിവ. മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കേസുകളിൽ പൊലീസ് ചുമത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.