വൈദ്യുതി നിയമ ദേദഗതി പിൻവലിക്കണമെന്ന് കേരളം; നിയമസഭ പ്രമേയം പാസാക്കിയത് ഐകകണ്ഠ്യേന
text_fieldsതിരുവനന്തപുരം: കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി പിൻവലിക്കണമെന്ന് നിയമസഭ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. വൈദ്യുതി മേഖലയിൽ സംസ്ഥാനങ്ങളുടെ തീരുമാന അവകാശം ഇല്ലാതാക്കി നിയന്ത്രണം പൂർണമായി കേന്ദ്രത്തിൽ നിക്ഷിപ്തമാക്കുന്ന സമീപനമാണ് േഭദഗതി മുന്നോട്ടുവെക്കുന്നത്.
രാജ്യത്തെ ഫെഡറൽ ഭരണ തത്വങ്ങൾെക്കതിരാണ് ഇൗ നീക്കം. വൈദ്യുതി മേഖല സംബന്ധിച്ച് തീരുമാനമെടുക്കാൻ സംസ്ഥാന അധികാരം കവരുന്നത് ഫെഡറൽ ഘടനയുടെ അടിസ്ഥാനത്തെ ദുർബലപ്പെടുത്തുമെന്നും നിയമസഭ പാസാക്കിയ പ്രേമയം ചൂണ്ടിക്കാട്ടി. ചട്ടം 118 പ്രകാരം മന്ത്രി കെ. കൃഷ്ണൻകുട്ടി അവതരിപ്പിച്ച പ്രമേയം െഎകകണ്ഠ്യേന നിയമസഭ പാസാക്കി.
പുതിയ നിയമഭേദഗതി നിർദേശം വൈദ്യുതി മേഖലയുടെ തകർച്ചക്ക് കാരണമാകുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. സാധാരണക്കാർക്ക് വൈദ്യുതി അപ്രാപ്യമാക്കും. സംസ്ഥാന െറഗുലേറ്ററി കമീഷനുകെള നിയന്ത്രിക്കാനും നിർദേശം നൽകാനും കേന്ദ്രത്തിന് അധികാരം ലഭിക്കും.
വൈദ്യുതി നിരക്കുകൾ നിശ്ചയിക്കുന്നതിൽ അടക്കം കേന്ദ്ര നിർദേശം ബാധകമാകും. സംസ്ഥാനത്ത് െറഗുലേറ്ററി കമീഷൻ പ്രവർത്തനക്ഷമമല്ലെങ്കിൽ മറ്റ് സംസ്ഥാന കമീഷനിലേക്ക് അത് നിക്ഷിപ്തമാക്കാൻ കേന്ദ്രത്തിന് അധികാരമുണ്ട്്. അക്ഷയ ഉൗർജ വികസനത്തിലും കേന്ദ്ര നിയന്ത്രണംവരും. വൈദ്യുതി വിതരണ മേഖലയിൽ ലൈസൻസ് ആവശ്യമില്ലെന്ന വ്യവസ്ഥ സർക്കാറിനോ റെഗുലേറ്ററി കമീഷനോ നിയന്ത്രണമില്ലാത്ത സ്വകാര്യ കമ്പനികൾക്ക് കടന്നുവരാൻ വഴിയൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.