Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅർബുദ രോഗിയോട്...

അർബുദ രോഗിയോട് ആംബുലൻസ് ഡ്രൈവർ അമിത തുക ആവശ്യപ്പെട്ടെന്ന്

text_fields
bookmark_border
അർബുദ രോഗിയോട് ആംബുലൻസ് ഡ്രൈവർ അമിത തുക ആവശ്യപ്പെട്ടെന്ന്
cancel

കോടഞ്ചേരി: അർബുദരോഗിയോട് ആംബുലൻസ് ഡ്രൈവർ അമിത തുക ആവശ്യപ്പെട്ടതായി പരാതി. മാർ ച്ച് 21നായിരുന്നു കോടഞ്ചേരി നെല്ലിപ്പൊയിൽ ആനശാരിയിൽ മോഹനൻ അർബുദചികിത്സക്ക് ഗ്രാ മപഞ്ചായത്തിെൻറ ആംബുലൻസിൽ പുതുച്ചേരി ജിപ്മർ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. വ ാഹനത്തിനാവശ്യമായ ഇന്ധനവും ഡ്രൈവർക്ക് കൂലിയും നൽകണമെന്നായിരുന്നു ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ടത്. രോഗിയുടെ കൂടെ ഒരാൾ മാത്രമേ പോരാവൂ എന്നും ഇയാൾ പറഞ്ഞു. ഇതുപ്രകാരം 6,880 രൂപയുടെ ഡീസൽ വാഹനത്തിൽ മോഹനൻ നിറച്ചുനൽകി.

എന്നാൽ, ചികിത്സ കഴിഞ്ഞുള്ള മടക്കയാത്രയിൽ ആശുപത്രിയിൽനിന്ന് ആംബുലൻസ് ഡ്രൈവർ മൂന്നാളുകളെകൂടി കയറ്റി. മലപ്പുറം പെരിന്തൽമണ്ണയിലേക്കുള്ളവരായിരുന്നു അവർ. ആംബുലൻസ് പെരിന്തൽമണ്ണയിൽ എത്തിയപ്പോൾ അവരോട് 3000 രൂപ ഡ്രൈവർ ആവശ്യപ്പെട്ടു. ഒടുവിൽ അവർ 2000 രൂപ നൽകി. മോഹനനെ കോടഞ്ചേരി നെല്ലിപ്പൊയിൽ എത്തിച്ചപ്പോൾ ഇയാൾ 6000 രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി. ഭാര്യയെ ഫോണിൽ വിളിച്ച് ഡ്രൈവർ ഭീഷണിപ്പെടുത്തിയെന്നും മോഹനൻ പഞ്ചായത്ത് പ്രസിഡൻറിന് നൽകിയ പരാതിയിൽ പറയുന്നുണ്ട്.

കോടഞ്ചേരി ഗ്രാമപഞ്ചായത്തിന് സൗജന്യമായി കിട്ടിയ ആംബുലൻസ് സ്വകാര്യവ്യക്തിയുടെ നിയന്ത്രണത്തിലാണെന്നും ആളുകളോട് അമിതതുക ഈടാക്കുന്നതായും സി.പി.എം ആരോപിച്ചു. ഇയാളിൽനിന്ന് ഗ്രാമപഞ്ചായത്ത് വാഹനം തിരിച്ചെടുക്കണമെന്നും ഗ്രാമപഞ്ചായത്തിെൻറ പേരുവെച്ച് സ്വകാര്യ സർവിസ് നടത്തുന്നതിനെതിരെ നിയമനടപടി എടുക്കണമെന്നും സി.പി.എം കോടഞ്ചേരി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. യാത്ര തുടങ്ങുമ്പോൾ അവിടെ അഡ്മിറ്റ് ചെയ്യുമെന്നും തിരിച്ച് ഇങ്ങോട്ട് ഉണ്ടാകില്ലെന്നും മോഹനൻ പറഞ്ഞിരുന്നു.

അങ്ങനെയാണ് പുതുച്ചേരിയിൽ എത്തിയശേഷം മടക്കയാത്രക്ക് സമീപിച്ച പെരിന്തൽമണ്ണക്കുള്ള ഒരു രോഗിയടക്കം മൂന്നാളുകളെ കൊണ്ടുപോകാമെന്ന് ഏറ്റത്. എന്നാൽ, മോഹനനോട് അന്നുതന്നെ ഡോക്ടർ വീട്ടിലേക്ക് പോകാൻ നിർദേശിക്കുകയായിരുന്നു. അപ്പോഴേക്കും പെരിന്തൽമണ്ണക്കുള്ള യാത്രക്കാരെ കൊണ്ടുപോകാമെന്ന് ഡ്രൈവർ ഏൽക്കുകയും ചെയ്തു. അങ്ങനെയാണ് രണ്ടുകൂട്ടരെയും കൊണ്ടുവരേണ്ടിവന്നത്. മറിച്ചുള്ള ആരോപണം ശരിയല്ലെന്ന് ആംബുലൻസ് ഡ്രൈവർ ഷെബിൻ ഷാജി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsKozhikode News
News Summary - kerala calicut news malayalam news
Next Story