അണയാത്ത പ്രതിഷേധ ജ്വാലയിൽ കേരളവും
text_fieldsതിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ അണയാത്ത പ്രതിഷേധജ്വാലയിൽ സംസ്ഥാനം. ജില്ലകളിൽ ഡി.സി.സികളുടെ ആഭിമുഖ്യത്തിൽ നടന്ന ജന മുന്നേറ്റ പ്രതിഷേധസംഗമങ്ങളിൽ ജനവികാരം അണപൊട്ടി. കോഴിക്കോട് ഉൾപ്പെടെ വിവിധയിടങ്ങളിൽ സംഘർഷമുണ്ടായി. തിരുവനന്തപുരത്ത് ജനറൽ പോസ്റ്റ് ഒാഫിസിലേക്ക് ഇരച്ചുകയറിയ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രേവശനകവാടത്തിൽ കരിെങ്കാടി നാട്ടി. മഹല്ലു കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികളിൽ പതിനായിരങ്ങളാണ് അണിനിരന്നത്. രാപ്പകൽ ദേഭമന്യേ സംസ്ഥാനത്ത് പ്രക്ഷോഭം അലയടിക്കുകയാണ്.
പകലുകളിലെ പതിവ് സമരങ്ങളിൽ വ്യത്യസ്തമായി രാത്രി എട്ടിന് ശേഷമാണ് വിദ്യാർഥി സംഘടനകളുടെയടക്കം പ്രതിഷേധങ്ങൾ തെരുവുകൾ നിറയുന്നത്. രാത്രി സമരങ്ങളിലടക്കം സ്ത്രീകളുടെ സാന്നിധ്യവും ശ്രദ്ധേയമാവുകയാണ്. രാജ്യതലസ്ഥാനത്തെ പ്രേക്ഷാഭങ്ങളുടെ അലയൊലികൾ ഒട്ടും ആവേശം ചോരാതെ സംസ്ഥാനത്തും അലയടിക്കുന്നു. പ്രക്ഷോഭകാരികൾക്ക് നേരെ ഡൽഹിയിലെയടക്കം പൊലീസ് അതിക്രമങ്ങളുണ്ടായി മിനിറ്റുകൾക്കുള്ളിൽ സംസ്ഥാനത്തെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക് പാതിരാത്രിയിലും നിരവധി മത, രാഷ്ട്രീയ, സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുകൾ രൂപംകൊള്ളുന്ന സാഹചര്യം. െഎ.എസ്.ആർ.ഒയുടെ വാഹനങ്ങൾ തടഞ്ഞും ഏജീസ് ഒാഫിസിലേക്കും ഹെഡ് പോസ്റ്റോഫിസുകളിലേക്കും സമരപരമ്പരകൾ ആർത്തിരമ്പുകയാണ്. ഉത്തരേന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ച് കേരളത്തിലും പൊലീസ് നിരീക്ഷണം കൂടുതൽ ഉൗർജിതമാക്കിയിട്ടുണ്ട്.
ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന പ്രക്ഷോഭം കെ.പി.സി.സി മുൻ പ്രസിഡൻറ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. ഫാഷിസത്തിെൻറ നീരാളിപ്പിടിത്തത്തിൽനിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യസമരമാണ് നിലവിലെ പ്രക്ഷോഭങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ക്ഷുഭിത യൗവനങ്ങളുടെ ചുടുചോര കൊണ്ട് രാജ്യത്തെ കാമ്പസുകൾ ചരിത്രം തീർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുൻമന്ത്രി വി.എസ്. ശിവകുമാർ, പി.സി. വിഷ്ണുനാഥ് തുടങ്ങിയവർ പ്രതിഷേധ സംഗമത്തെ അഭിസംബോധന ചെയ്തു. ആറ്റിങ്ങലിൽ വിവിധ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ റാലിയിൽ 20,000ത്തോാളം പേരാണ് അണിനിരന്നത്.
കച്ചേരി നടയിൽനിന്ന് ആരംഭിച്ച് മാമത്ത് അവസാനിച്ച റാലിയെ കെ. മുരളീധരൻ എം.പി, അടൂർ പ്രകാശ് എം.പി, വി. സത്യൻ എം.എൽ.എ തുടങ്ങിയവർ അഭിസംബോധന ചെയ്തു.
സംയുക്ത സമരത്തെ ന്യായീകരിച്ചും മുഖ്യമന്ത്രിയെ പ്രശംസിച്ചും ഹസൻ
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചുനടത്തിയ സമരത്തെ ന്യായീകരിച്ചും മുഖ്യമന്ത്രിയെ പ്രശംസിച്ചും കെ.പി.സി.സി മുൻ അധ്യക്ഷൻ എം.എം. ഹസൻ. കേരളത്തിൽ എൻ.ആർ.സി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയെൻറ നിലപാടിനെ അഭിനന്ദിക്കുന്നതായി ഹസൻ വ്യക്തമാക്കി.
ഡി.സി.സി ആഭിമുഖ്യത്തിൽ സെക്രേട്ടറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച ജനമുന്നേറ്റ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരമൊരു നിലപാടിലേക്കെത്താനാണ് ഭരണപക്ഷ-പ്രതിപക്ഷങ്ങൾ ഒന്നിച്ച് പ്രക്ഷോഭം നടത്തിയത്. ഒന്നിച്ച് സമരം ചെയ്തതിനെതിരെ ചില വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ന്യൂനപക്ഷ സംരക്ഷണത്തിന് കോട്ടംതട്ടുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാറിനെതിരെയുള്ള സമരങ്ങൾ താൽക്കാലികമായി വിസ്മരിച്ച് സംയുക്ത പ്രേക്ഷാഭം പ്രതിപക്ഷം പ്രഖ്യാപിച്ചത്. ഇത്തരം ഘട്ടങ്ങളിൽ ഒന്നിച്ചുനിന്നുള്ള പ്രേക്ഷാഭത്തിനുണ്ടാകുമെന്ന സന്ദേശമാണിത്.
വർഗീയതയെ തോൽപിക്കാൻ ഏത് രാക്ഷസന്മാരുടെയും ഒപ്പം കൂടും. മതേതരത്വം സംരക്ഷിക്കലാണ് കോൺഗ്രസിെൻറ പ്രഖ്യാപിത ലക്ഷ്യം. ഇൗ സാഹചര്യത്തിലാണ് മതേതര പ്രസ്ഥാനങ്ങൾ ഒന്നിച്ച് രംഗത്ത് വന്നത്. മതേതരചേരി തോളോടുതോൾ ചേർന്നുനിന്ന് മുന്നോട്ടുപോകണമെന്ന പ്രഖ്യാപനവും സന്ദേശവുമാണ് തെരുവുകൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ സമരം മുസ്ലിംകൾക്ക് വേണ്ടിയല്ല - രമേശ് ചെന്നിത്തല
മലപ്പുറം: ദേശീയ പൗരത്വ രജിസ്റ്ററിനെതിരായ പ്രക്ഷോഭം മുസ്ലിംകൾക്കു വേണ്ടിയല്ലെന്നും രാജ്യത്തെ മുഴുവൻ ജനവിഭാഗങ്ങൾക്ക് വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം സിവിൽസ്റ്റേഷൻ പരിസരത്ത് കോൺഗ്രസ് സംഘടിപ്പിച്ച മഹാപ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യം കത്തിയെരിയുേമ്പാൾ രാഷ്ട്രീയ വ്യത്യാസങ്ങൾ പറഞ്ഞിരിക്കാൻ സമയമില്ല. എല്ലാവരും ഒന്നിച്ച് എതിർക്കേണ്ട നിയമമാണിത്. പൗരത്വം മതത്തിെൻറ പേരിൽ തീരുമാനിക്കേണ്ടതല്ല. നിയമം ചവറ്റുകൊട്ടയിൽ എറിയണം. സവർക്കറുടെയും ഗോഡ്സേയുടെയും പിന്മുറക്കാരാണ് രാജ്യം ഭരിക്കുന്നത്. അവസാന കോൺഗ്രസുകാരനും ജീവിച്ചിരിക്കുന്നതുവരെ നിയമത്തിനെതിരെ പോരാടും.
നിയമത്തിനെതിരെ കോണ്‍ഗ്രസ് നൽകിയ ഹരജിയില്‍ വിജയം സുനിശ്ചിതമാണ്. ജനസംഖ്യ രജിസ്റ്റര്‍ പുതുക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചപ്പോള്‍ കോണ്‍ഗ്രസ് ഇടപെട്ടാണ് നടപടികള്‍ നിര്‍ത്തിവെപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.