Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ്ലാക്ക്മെയ്ൽ കേസ്:...

ബ്ലാക്ക്മെയ്ൽ കേസ്: പ്രതികളുെട ഭാര്യമാരെ  പൊലീസ് പീഡിപ്പിക്കുന്നുവെന്ന ഹരജി തീർപ്പാക്കി

text_fields
bookmark_border
kerala police
cancel

കൊച്ചി: പൊലീസ് പീഡിപ്പിക്കുെന്നന്ന് ആരോപിച്ച് നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികളുടെ ഭാര്യമാർ നൽകിയ ഹരജി ഹൈകോടതി തീർപ്പാക്കി. മൊഴിയെടുക്കേണ്ടതുണ്ടെങ്കിൽ നോട്ടീസ് നൽകി മാത്രമേ വിളിച്ചുവരുത്തുകയുള്ളൂവെന്ന പൊലീസിെൻറ വിശദീകരണവും അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്ന ഹരജിക്കാരുടെ ഉറപ്പും രേഖപ്പെടുത്തിയാണ് തുടർനടപടികൾ അവസാനിപ്പിച്ചത്. 

ചോദ്യംചെയ്യലിന് ഹാജരാകുന്ന ഹരജിക്കാരെ പൊലീസ് ഉപദ്രവിക്കരുതെന്നും കോടതി നിർദേശിച്ചു. പൊലീസിൽനിന്ന് ഭീഷണിയുണ്ടെന്നാരോപിച്ച് ഏഴാം പ്രതി ഷെരീഫിെൻറ ഭാര്യ സോഫിയ, ഒന്നാം പ്രതി റഫീക്കിെൻറ ഭാര്യ ഷഫ്‌ന, ആറാം പ്രതി ഷെമീലിെൻറ ഭാര്യ രഹ്നാസ് എന്നിവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

ഷംനക്ക് വിവാഹം ആലോചിച്ചെത്തി സൗഹൃദം സ്ഥാപിച്ചശേഷം ഇവരെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ പൊലീസ് തങ്ങളെ ഉപദ്രവിക്കുന്നെന്നായിരുന്നു ഹരജിക്കാരുടെ വാദം. പൊലീസ് ഇടക്കിടെ വീട്ടിലെത്തി പ്രതികൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിക്കുന്നെന്നും മൊഴി നൽകിയില്ലെങ്കിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ഹരജിയിൽ ആരോപിച്ചിരുന്നു. 

എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്നും തട്ടിപ്പിലൂടെ സമ്പാദിച്ച പണം പ്രതികൾ കുടുംബാംഗങ്ങളോടൊത്തുള്ള ആഡംബര ജീവിതത്തിനും വീട്ടുപകരണങ്ങൾ ഉൾപ്പെടെ വാങ്ങാനും ഉപയോഗിച്ചതായാണ് കണ്ടെത്തിയതെന്നുമായിരുന്നു സർക്കാർ വാദം. സ്ത്രീകളെ ചോദ്യംചെയ്യുന്നതിലൂടെ മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തത വരൂെവന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ഹരജി തീർപ്പാക്കിയത്.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala police
News Summary - kerala blackmale case police - malayalam news
Next Story