Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള ബാങ്ക് സഹകരണ ബദൽ...

കേരള ബാങ്ക് സഹകരണ ബദൽ –മുഖ്യമന്ത്രി

text_fields
bookmark_border
കേരള ബാങ്ക് സഹകരണ ബദൽ –മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: ലാഭക്കൊതി മാത്രമുള്ള ബാങ്കുകൾക്കെതിരായ സഹകരണ ബദലാണ് കേരള ബാങ ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിെൻറയാകെ ബാങ്കിങ് ആവശ്യങ്ങൾ നിറവേറ് റാൻ പര്യാപ്തമാണ് കേരളബാങ്ക് ശൃംഖലയെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്കിെൻറ ലോഗോ പ്രകാ ശനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലെ ഒന്നാമത്തെ ബാങ്കാകാൻ കേര ളബാങ്കിന് അധികകാലം വേണ്ടിവരില്ല. നിലവിൽ രണ്ടാമത്തെ വലിയ ബാങ്കാണിത്. 1216 ശാഖകളും 1,53,000 കോടി നിക്ഷേപവുമുള്ള എസ്.ബി.ഐയാണ് ഒന്നാമത്. കേരളബാങ്കിന് ആദ്യഘട്ടം 825 ശാഖകളും 65,000 കോടി നിക്ഷേപവുമുണ്ട്. ഇതിന് പുറമേ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് 1625 ഉം ലൈസൻസ്ഡ് അർബൻ ബാങ്കുകൾക്ക് 60 ഉം ശാഖകളുണ്ട്. കേരള ബാങ്ക് രൂപവത്കരിക്കുമ്പോൾ ക്രെഡിറ്റ് മേഖലയുടെ സഹകരണസ്വഭാവം നഷ്ടപ്പെടുമെന്ന വാദം ശരിയല്ല. സഹകരണചട്ടങ്ങളും നിയമങ്ങളും പാലിച്ച് മുന്നോട്ടുപോകുന്നതിനാൽ സഹകണസ്വഭാവം കൂടുതൽ ശക്തമാകും.

സംസ്ഥാന സഹകരണ ബാങ്കിനുൾപ്പെടെ നിലവിൽ ആർ.ബി.ഐ നിയന്ത്രണം ഉള്ളതിനാൽ കേരളബാങ്കിനുള്ള നിയന്ത്രണത്തെ പ്രശ്നമായി കാണേണ്ടതില്ല. ഒരു വഴിവിട്ട നീക്കത്തിനും ഇടവരില്ല എന്നതിനാൽ സാമ്പത്തിക അച്ചടക്കമുണ്ടാകുന്നത് ബാങ്കിെൻറ വളർച്ചക്ക് സഹായമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ല ബാങ്കുകളിൽ നിന്ന് ലഭിച്ചിരുന്ന എല്ലാ സേവനങ്ങളും കേരള ബാങ്കിലും ലഭിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, വി. ജോയി എം.എൽ.എ, ധനകാര്യ എക്സ്പെൻഡിച്ചർ സെക്രട്ടറി സഞ്ജയ് കൗൾ, സഹകരണ സംഘം രജിസ്ട്രാർ ഡോ.പി.കെ. ജയശ്രീ എന്നിവർ സംബന്ധിച്ചു.

സഹകരണ സെക്രട്ടറി മിനി ആൻറണി സ്വാഗതവും സംസ്ഥാന സഹകരണ ബാങ്ക് എം.ഡി റാണി ജോർജ് നന്ദിയും പറഞ്ഞു. തുടർന്ന് സംസ്ഥാന സഹകരണ ബാങ്കിെൻറ വിശേഷാൽ പൊതുയോഗവും നടന്നു. യു.ഡി.എഫ് അനുകൂല പ്രാഥമികബാങ്കുകളുടെ പ്രതിനിധികൾ െപാതുയോഗത്തിൽ നിന്ന് വിട്ടുനിന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala bankPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - kerala bank pinarayi vijayan
Next Story