കേരള ബാങ്ക്: മുഴുവൻ ജില്ല ബാങ്കുകളും ലയിപ്പിക്കില്ല
text_fieldsമലപ്പുറം: കേരള ബാങ്കിനായി മുഴുവൻ ജില്ല സഹകരണ ബാങ്കുകളെയും ലയിപ്പിക്കുന്നതിൽനിന്ന് സർക്കാർ പിന്മാറുന്നു. പത്ത് ജില്ല സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ലയിപ്പിക്കാനാണ് ഒടുവിൽ തീരുമാനിച്ചിരിക്കുന്നത്. ജനറൽ ബോഡി ചേർന്ന് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ ലയനം അംഗീകരിക്കുന്ന പ്രമേയം പാസാകുന്ന ജില്ല ബാങ്കുകളെ മാത്രം ലയിപ്പിച്ച് കേരള ബാങ്ക് രൂപവത്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. പത്ത് ജില്ല ബാങ്കുകളിൽ മാത്രമാണ് പ്രമേയം പാസാകാൻ സാധ്യത. ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ എല്ലായിടത്തും ഡിസംബർ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടത്തണം. പുതിയ ഓർഡിനൻസ് പ്രകാരം മറ്റ് സഹകരണ സംഘങ്ങളുടെ വോട്ടവകാശം ഇല്ലാതായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടന്നാൽ പത്ത് ഭരണസമിതികൾ എൽ.ഡി.എഫിനും നാലെണ്ണം യു.ഡി.എഫിനും ലഭിക്കുമെന്നാണ് കരുതുന്നത്.
യു.ഡി.എഫ് ഭരണസമിതികൾ ലയനത്തെ ശക്തമായി എതിർക്കാനും ജനറൽ ബോഡിയിൽ ലയനപ്രമേയം പാസാകാതിരിക്കാനും സാധ്യതയേറെയാണ്. ഇത് നിയമ നടപടികളിലേക്ക് നീണ്ടാൽ കേരള ബാങ്ക് നടപടികളും അനന്തമായി നീളും. ഇക്കാര്യം മുന്നിൽ കണ്ടാണ് സർക്കാറിെൻറ ചുവടുമാറ്റം. ജില്ല ബാങ്കിലെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്തായ അംഗങ്ങൾ ഇതിനകം ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ പി.എസ്.സി പ്രസിദ്ധീകരിച്ച ക്ലർക്ക്/കാഷ്യർ റാങ്ക്പട്ടികയിലുൾപ്പെട്ടവർ നിയമനം വൈകുന്നതിനെതിരെ ഹൈകോടതിയിൽ സമർപ്പിച്ച 18 പരാതികളിലും തീരുമാനം വരാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.