നിയമസഭ കൈയാങ്കളി: വിചാരണ തീയതി തീരുമാനിക്കുന്നത് മാറ്റി
text_fieldsതിരുവനന്തപുരം: മുൻ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ തീയതി തീരുമാനിക്കുന്നത് മാറ്റി. വിചാരണ ആരംഭിക്കുന്നതിന് മുമ്പായി പ്രതിഭാഗത്തിന് അക്രമ ദൃശ്യങ്ങൾ അടങ്ങുന്ന ഡീവീഡികൾ നൽകി. മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെ പ്രതികൾ കോടതിയിൽ ഹാജരായില്ല. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
മന്ത്രി ശിവൻകുട്ടി, ഇടതു നേതാക്കളും മുൻ എം.എൽ.എമാരുമായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാർച്ച് 13 നാണ് ബാർകോഴക്കേസിൽ ആരോപണവിധേയനായ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ പ്രതിപക്ഷം ആക്രമണം നടത്തിയത്. അതിക്രമത്തിൽ 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് പൊലീസ് കേസ്. സർക്കാർ സുപ്രീംകോടതി വരെ പോയെങ്കിലും വിചാരണ നേരിടണമെന്ന് അഭിപ്രായപ്പെട്ടതിനെ തുടർന്ന് കേസ് വീണ്ടും തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിക്ക് മുന്നിലെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.