Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമസഭ...

നിയമസഭ കയ്യാങ്കളിക്കേസിൽ സർക്കാറിന് തിരിച്ചടി; മന്ത്രി ശിവൻ കുട്ടി അടക്കം വിചാരണ നേരിടണം - സുപ്രീംകോടതി

text_fields
bookmark_border
Kerala Assembly ruckus
cancel
camera_alt

നിയമസഭയിലെ അതിക്രമങ്ങളുടെ ദൃശ്യങ്ങൾ

ന്യൂഡൽഹി: നിയമസഭ കയ്യാങ്കളിക്കേസിൽ സംസ്ഥാന സർക്കാറിന് സുപ്രീംകോടതിയിൽ തിരിച്ചടി. കേസ് അവസാനിപ്പിക്കാൻ അനുമതി തേടി സർക്കാർ സമർപ്പിച്ച ഹരജി കോടതി തള്ളി. കേസ് പിൻവലിക്കാനാകില്ലെന്നും മന്ത്രി വി. ശിവൻകുട്ടി അടക്കം ആറു പ്രതികളും വിചാരണ നേരിടണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിധിച്ചു. മന്ത്രി ശിവൻ കുട്ടിയെ കൂടാതെ മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, മുൻ എം.എൽ.എമാരാ‍യ കെ. അജിത്, സി.കെ. സദാശിവൻ, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് പ്രതികൾ.

നിയമസഭ പരിരക്ഷ ക്രിമിനൽ കുറ്റം ചെയ്യാനുള്ള പരിരക്ഷയല്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. എം.എൽ.എമാരുടെ അവകാശം ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റാൻ മാത്രമാണ്. ജനപ്രതിനിധികൾക്ക് എപ്പോഴും പ്രത്യേക പരിരക്ഷ അവകാശപ്പെടാനാകില്ല. എം.എൽ.എമാർക്ക് പ്രത്യേക പരിഗണനയില്ലെന്നും അക്രമങ്ങൾക്ക് പ്രത്യേക പരിരക്ഷ നൽകാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

എല്ലാ കാര്യത്തിലും അഭിപ്രായ സ്വാതന്ത്ര്യം വിവക്ഷിക്കുമ്പോൾ തന്നെ പൊതുമുതൽ നശിപ്പിക്കാൻ സ്വാതന്ത്ര്യമില്ലെന്ന് ഒാർക്കണം. പൊതുമുതൽ നശിപ്പിച്ചു കൊണ്ടുള്ള പ്രതിഷേധം പോലുള്ള ക്രിമിനൽ നടപടികൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാവില്ല. ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.


ക്രിമിനൽ കേസ് പിൻവലിക്കാനുള്ള അപേക്ഷ ശരിയല്ല. സർക്കാർ പ്രോസിക്യൂട്ടറുടെ നടപടി അംഗീകരിക്കാനാവില്ല. പരിരക്ഷ തേടുന്നത് ഭരണഘടനയോടുള്ള വഞ്ചനയാണ്. ക്രിമിനിൽ കേസ് പിൻവലിക്കാനുള്ള അപേക്ഷ ഭരണഘടനാവിരുദ്ധമാണ്. അത് സ്വാഭാവിക നീതിയുടെ നിഷേധമാകും. പൊതുജന വിശ്വാസ്യതയുടെ ബാധ്യത നിയമസഭാംഗത്തിനുണ്ട്. സഭയിലെ അക്രമം നിയമസഭാ നടപടികളുടെ ഭാഗമായി കാണാനാവില്ലെന്നും രണ്ടംഗ ബെഞ്ച് വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

നേരത്തെ, ഹരജി പരിഗണിക്കവേ സംസ്ഥാന സർക്കാറിനെ രൂക്ഷ വിമർശനമാണ് സുപ്രീംകോടതി നടത്തിയത്. വി. ശിവൻകുട്ടി അടക്കമുള്ള സി.പി.എം എം.എൽ.എമാർ നടത്തിയ അക്രമം അസ്വീകാര്യമാണെന്നും അവർ പൊതുസ്വത്ത് നശിപ്പിച്ചത് പൊറുക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.

2015ൽ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ പ്രതിപക്ഷാംഗങ്ങൾ നിയമസഭയിൽ നടത്തിയ അതിക്രമങ്ങളാണ് കേസിനാധാരം. നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, അന്നത്തെ എം.എൽ.എമാരായിരുന്ന വി. ശിവൻകുട്ടി, കെ. അജിത്, സി.കെ. സദാശിവൻ, കെ. കുഞ്ഞഹമ്മദ് എന്നിവർ വിചാരണ നേരിടണമെന്ന് ഉത്തരവുണ്ടായി.


കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മന്ത്രി വി. ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ തുടങ്ങിയവരും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ബാഹ്യസ്വാധീനത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്ന് വിലയിരുത്തിയാണ് തിരുവനന്തപുരം സി.ജെ.എം കോടതിയുടെ ഉത്തരവുണ്ടായത്. തുടർന്ന്, ശിവൻകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സർക്കാറിന്‍റെ നിലപാട് കോടതിയിൽ അറിയിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ആരോപിച്ച് ഡെപ്യൂട്ടി ഡയറക്ടർ ഒാഫ് പ്രോസിക്യൂഷനായിരുന്ന വനിതയെ മാറ്റുകയും ചെയ്തു.

കൈയാങ്കളിയിൽ മന്ത്രിമാരടങ്ങുന്ന സാമാജികർക്കെതിരെ എടുത്ത കേസ് അവസാനിപ്പിക്കാനുള്ള ആവശ്യം തള്ളിയ സി.ജെ.എം കോടതി നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയാണ് ഹൈകോടതി തള്ളിയത്. െതരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സഭയുടെ അന്തസ്സ് സംരക്ഷിക്കാനുള്ള ധാർമിക ചുമതലയുണ്ടെന്നതടക്കം വിലയിരുത്തി കേസ് പിൻവലിക്കാൻ അനുമതി നൽകണമെന്ന സർക്കാർ ആവശ്യം കോടതി നിഷേധിച്ചു.


തുടർന്നാണ് ഹൈകോടതി വിധിക്കെതിരെ കേരള സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. നിയമപരമായ വശങ്ങൾ പരിശോധിക്കുന്നതിൽ ഹൈകോടതി സിംഗിൾ ബെഞ്ചിന് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി അപ്പീൽ നൽകാമെന്ന അഡീഷനൽ അഡ്വക്കറ്റ് ജനറൽ കെ.കെ. രവീന്ദ്രനാഥിന്‍റെ നിയമോപദേശത്തിലാണ് സുപ്രീംകോടതിയിൽ സർക്കാർ ഹരജി നൽകിയത്.

സംഘർഷത്തിനിടെ കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നു

'നിയമനിർമാണ സഭകളിലെ അംഗത്വം നിയമങ്ങളിൽനിന്ന് ഒഴിവാകാനുള്ളതല്ല'

ന്യൂഡൽഹി: നിയമനിർമാണ സഭയിലെ അംഗങ്ങൾക്കുള്ള അവകാശവും പ്രത്യേക പരിരക്ഷയും രാജ്യത്തെ പൊതുനിയമങ്ങളിൽനിന്ന് ഒഴിവാകാനുള്ള മാർഗമല്ലെന്ന് നിയമസഭ കൈയാങ്കളിക്കേസിൽ സുപ്രീംകോടതി വിധി എം.എൽ.എമാരെയും എം.പിമാരെയും ഒാർമിപ്പിച്ചു. പ്രതിഷേധത്തിെൻറ പേരിൽ നാശംവരുത്തുന്നതിനോട് സഹിഷ്ണുത അരുതെന്നകാര്യത്തിൽ സുപ്രീംകോടതിയും പാർലമെൻറും സമവായത്തിലാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് തെൻറ വിധിന്യായത്തിൽ വ്യക്തമാക്കി.

ക്രിമിനൽ നിയമത്തിൽനിന്ന് ഒഴിവാക്കണമെന്ന വാദം തന്നെ നിയമ നിർമാതാക്കളെന്ന നിലയിൽ ജനപ്രതിനിധികളുടെ പെരുമാറ്റത്തിൽനിന്നുമുണ്ടാകേണ്ട വിശ്വാസ്യതയോടുള്ള വഞ്ചനയാണെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. എം.എൽ.എക്ക് നിയമസഭയിൽ പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. അതുപോലെ അഭിപ്രായസ്വാതന്ത്ര്യവുമുണ്ട്. എന്നാൽ, ആ അഭിപ്രായസ്വാതന്ത്ര്യം നിലവിലുള്ള ഉത്തരവുകൾക്കും ചട്ടങ്ങൾക്കും വിധേയമാണ്. നിയമസഭയിൽ സംസാരിക്കുന്നതിനും വോട്ട് രേഖപ്പെടുത്തുന്നതിനും എം.എൽ.എക്ക് പ്രത്യേക സംരക്ഷണമുണ്ട്. 

ആറ് പ്രതികൾക്കുമെതിരായ പ്രോസിക്യൂഷൻ നടപടി പിൻവലിക്കാനുള്ള അപേക്ഷയുടെ അടിസ്ഥാനം ഭരണഘടനയുടെ 194ാം അനുച്ഛേദം സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂട്ടർക്കുള്ള തെറ്റിദ്ധാരണയാണ്. പ്രോസിക്യൂഷൻ നടപടി തടയാമെന്ന ആ ധാരണയിലൂടെ പബ്ലിക് പ്രോസിക്യൂട്ടർ ഭരണഘടനാ വ്യവസ്ഥകളെ വഞ്ചിക്കുകയാണ്. മാത്രമല്ല, നിയമനിർമാണ സഭകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ ക്രിമിനൽ നിയമങ്ങൾക്ക് മുകളിലാണ് എന്ന തെറ്റിദ്ധാരണയുമായാണ് മുന്നോട്ടുനീങ്ങുന്നത്.

പ്രതികൾ അക്രമം നടത്തുന്നതിന് തെളിവായ വിഡിയോ ഏതെങ്കിലും സ്വകാര്യ ദേശീയ ചാനലുകളിൽ നിന്നല്ല, നിയമസഭയുടെ ആഭ്യന്തര റെക്കോഡിൽനിന്ന് എടുത്തതാണ്. അത് എടുത്തത് സ്പീക്കറുടെ അനുമതിയില്ലാതെയാണെന്നും സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നുമുള്ള വാദങ്ങളും സുപ്രീംകോടതി തള്ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Assemblysupreme courtKerala Assembly ruckus
News Summary - Kerala Assembly ruckus case: Supreme court Verdict
Next Story