നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
text_fieldsതിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പത്ത് ദിവസം നീണ്ട ബജറ്റ് സമ്മേളനം നട പടികൾ പൂർത്തിയാക്കി അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ജനുവരി 29ന് ഗവര്‍ണറുടെ നയപ് രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ച സമ്മേളനം മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ദേഹവിയോഗത് തില്‍ അനുശോചനം രേഖപ്പെടുത്തി. ഇൗമാസം ഏഴിന് ബജറ്റ് അവതരിപ്പിച്ചു.
ആകെ സമ്മേളിച്ച പത്ത് ദിവസങ്ങളില്‍ ഗവര്‍ണര്‍ക്ക് നന്ദി രേഖപ്പെടുത്തുന്ന പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് മൂന്നും ബജറ്റിെൻറ പൊതുചര്‍ച്ചക്കായി മൂന്ന് ദിവസവും വിനിയോഗിച്ചു. 2019-20 സാമ്പത്തിക വര്‍ഷത്തെ അവസാന ബാച്ച് ഉപധനാഭ്യർഥനകളും സഭയില്‍ സമര്‍പ്പിച്ചു.
നിയമനിര്‍മാണകാര്യത്തില്‍ 2020ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍, 2020ലെ കേരള പഞ്ചായത്തീരാജ് (ഭേദഗതി) ബില്‍, 2020ലെ കേരള ക്രിസ്റ്റ്യന്‍ സെമിത്തേരികള്‍ (ശവം അടക്കം ചെയ്യുന്നതിനുള്ള അവകാശം) ബില്‍ എന്നിവ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് അയക്കുകയും തുടര്‍ന്ന് വിശദമായി ചര്‍ച്ച ചെയ്ത് പാസാക്കുകയും ചെയ്തു. ‘ഇ നിയമസഭ’ പദ്ധതിക്ക് ഈ സമ്മേളനത്തില്‍ തുടക്കംകുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.