നിയമസഭയിലെ കൈയാങ്കളി: കേസ് തീർപ്പാക്കാൻ ഹൈകോടതി നിർദേശം
text_fieldsകൊച്ചി: മുൻ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണത്തിനിടെ നിയമസഭയിലുണ്ടായ കൈയാങ്കളിയുമായി ബന്ധപ്പെട്ട് എം.എൽ.എമാർ പ്രതിയായ കേസ് തീർപ്പാക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് ഹൈകോടതി നിർദേശം നൽകി.
കേസ് പിൻവലിക്കാൻ അനുമതി തേടിയും ഈ ആവശ്യം തള്ളി, വിചാരണ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടും പരിഗണനയിലുള്ള ഹരജികൾ മജിസ്ട്രേറ്റ് കോടതി പ്രവർത്തനം സാധാരണ ഗതിയിലായി രണ്ടു മാസത്തിനുള്ളിൽ പരിഗണിച്ചു തീർപ്പാക്കാനാണ് ജസ്റ്റിസ് വി.ജി. അരുണിെൻറ നിർദേശം.
2016 മാർച്ച് 13ന് ബജറ്റ് അവതരിപ്പിക്കുന്നതു തടഞ്ഞ് അന്നത്തെ പ്രതിപക്ഷ എം.എൽ.എമാർ സ്പീക്കറുടെ കമ്പ്യൂട്ടറും കസേരയുമടക്കം തകർത്ത സംഭവത്തിലാണ് കേസ്. എം.എൽ.എമാരെ പ്രതിയാക്കി 2016ൽ അന്തിമ റിപ്പോർട്ട് നൽകിയെങ്കിലും ഇപ്പോഴും തുടർ നടപടിയുണ്ടായിട്ടില്ലെന്നും കേസ് അവസാനിപ്പിക്കാൻ പ്രോസിക്യൂഷൻ നൽകിയ അപേക്ഷ പോലും തീർപ്പാക്കിയിട്ടില്ലെന്നും കാട്ടി കോട്ടയം പെരുവ എം.ടി. തോമസ്, കടുത്തുരുത്തി പീറ്റർ മ്യാലി പറമ്പിൽ എന്നിവർ നൽകിയ ഹരജിയാണ് ഹൈകോടതി പരിഗണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.