Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയാളികളെ...

മലയാളികളെ മടക്കിയെത്തിക്കാൻ ട്രെയിനിനായി കേരളം; കെ.എസ്.ആർ.ടി.സി അപ്രായോഗികം

text_fields
bookmark_border
മലയാളികളെ മടക്കിയെത്തിക്കാൻ ട്രെയിനിനായി കേരളം; കെ.എസ്.ആർ.ടി.സി അപ്രായോഗികം
cancel

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിലെ മലയാളികളെ തിരികെയെത്തിക്കാൻ കെ.എസ്.ആർ.ടി.സി ബസുകൾ വിന്യസിക്കാൻ നിർദേശമുയർന്നെങ്കിലും അപ്രായോഗികമെന്ന് വിലയിരുത്തൽ. പ്രത്യേക ട്രെയിൻ സർവിസ് വേണമെന്നാണ് കേരളത്തിെൻറ ആവശ്യം.


പല സംസ്ഥാനങ്ങളിലും 5000-6000 ആളുകൾ മടങ്ങിയെത്താനാനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിലെ മാനദണ്ഡപ്രകാരം സാമൂഹിക അകലം പാലിച്ച് പരമാവധി 25 പേരെ മാത്രമേ ഒരു ബസിൽ കയറ്റാനാകൂ. ഇത്രയധികം ആളുകളെ  മടക്കിയെത്തിക്കാൻ വലിയ സർവിസും സന്നാഹവും വേണ്ടിവരും. മാത്രമല്ല ഭീമമയായ ചെലവും. ഇൗ സാഹചര്യങ്ങൾ കണക്കിലെടുത്താണ് കെ.എസ്.ആർ.ടി.സിയെ നിയോഗിക്കാനുള്ള നീക്കം ഉേപക്ഷിച്ച് മറ്റ് മാർഗങ്ങൾ തേടുന്നത്.

കെ.എസ്.ആർ.ടി.സിക്ക് അന്തർ സംസ്ഥാന സർവിസ്  പെർമിറ്റുള്ളത് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ മാത്രമാണ്. തമിഴ്നാട്ടിൽ 18,000 പേരാണ് രജിസ്റ്റർ ചെയ്തത്. കർണാടകയിലെ സ്ഥിതിയും വ്യത്യസ്തമല്ല. നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിച്ച് ഇവരെപ്പോലും മടക്കിയെത്തിക്കാൻ കെ.എസ്.ആർ.ടി.സിക്ക് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അതേസമയം ഇവരെ സംസ്ഥാന അതിർത്തിയിലെത്തിച്ചാൽ നാടുകളിലേക്ക് എത്തിക്കുന്ന ചുമതല ഏറ്റെടുക്കാമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ നിലപാട്.

അതിഥി തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ മാതൃകയിൽ പ്രത്യേകം ട്രെയിൻ സർവിസ് വേണമെന്നാണ് കേരളത്തിെൻറ ആവശ്യം. റോഡ് മാർഗം ഇതര സംസ്ഥാനങ്ങളിലുള്ളവരെ എത്തിക്കുന്നതിനാണ് നാല് ചെക്പോസ്റ്റുകളിൽ ക്രമീകരണങ്ങളും സൗകര്യവും ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നത്.

ട്രെയിൻ മാർഗമാണെങ്കിൽ അതിർത്തി സ്റ്റേഷനുകളിലോ പ്രധാന സ്റ്റേഷനുകളിലോ പരിശോധന സംവിധാനങ്ങൾ ഏർപ്പെടുത്തണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19
News Summary - kerala asking for train to bring back other state malayalees-kerala news
Next Story