108ലേക്ക് വിളിക്കാം; ഉടനെത്തും ആംബുലൻസ്
text_fieldsതിരുവനന്തപുരം: അപകടങ്ങളിൽപെടുന്നവരെ അടിയന്തരമായി ആശുപത്രിയിലെത്തിക്കുന ്നതിനും പ്രാഥമിക വൈദ്യചികിത്സ ലഭ്യമാക്കുന്നതിനുമായി സജ്ജമാക്കിയ ‘കനിവ്’ ആംബുല ൻസുകൾ നിരത്തിൽ.
108 നമ്പറിലോ മൊബൈൽ ആപ്പിലോ വിളിച്ചാലുടൻ ആംബുലസ് സേവനം ലഭ്യമ ാകും. ആദ്യഘട്ടത്തിൽ തയാറായ 101 ആംബുലൻസുകളുടെ ഫ്ലാഗ് ഒാഫ് സെൻട്രൽ സ്റ്റേഡിയത്ത ിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
315 ആംബുലന്‍സുകളാണ് സംസ്ഥാനതലത്തിൽ വിന്യസിക്കുക. ഒക്ടോബര്‍ മുതല്‍ ഈ പദ്ധതി പൂര്‍ണതോതില്‍ നടപ്പാക്കുന്നതോടെ ഒാരോ മുപ്പത് കിലോമീറ്ററിലും ആംബുലൻസുകളെ വിന്യസിക്കും. ഇതോടെ കോൾ ലഭിച്ച് 15 മിനിറ്റിനുള്ളിൽ ആംബുലൻസിന് അപകടസ്ഥലത്തെത്താൻ കഴിയും.
സംസ്ഥാന ക്രൈം െറക്കോഡ്സ് ബ്യൂറോ ജി.ഐ.എസ് മാപ്പിങ് വഴി സ്ഥിരീകരിച്ചിട്ടുള്ളതും റോഡപകടങ്ങള്‍ ഏറ്റവും കൂടുതല്‍ സംഭവിച്ചിട്ടുള്ളതുമായ ബ്ലാക്ക് സ്പോട്ടുകളിലാണ് ആംബുലന്‍സുകള്‍ വിന്യസിക്കുന്നത്. കൺട്രോൾ റൂമിൽ 70 ഒാളം എമർജൻസി റെസ്പോൺസ് ഒാഫിസർമാരെയും നിയോഗിച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പിെൻറ മേല്‍നോട്ടത്തിലുള്ള ഈ സൗജന്യ ആംബുലന്‍സ് സംവിധാനം പൊലീസ്, ഗതാഗതം, റവന്യൂ എന്നീ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാകും നടപ്പാക്കുക. സ്റ്റേറ്റ് മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷെൻറ ഏകോപനത്തിലായിരിക്കും പ്രവര്‍ത്തനം.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ.കെ. ശൈലജ, ആരോഗ്യസെക്രട്ടറി ഡോ. രാജന് എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, കെ.എം.എസ്.സി.എല്‍ മാനേജിങ് ഡയറക്ടര്‍ ശര്‍മിള മേരി ജോസഫ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്.എല്‍. സരിത, ആരോഗ്യവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാബീവി, കെ. കൃഷ്ണം രാജു, ശ്രീനിവാസ്, ഡോ. സഞ്ജീവ് ബോയ്, ഡോ. ദിലീപ്, ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.