Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോടതി വ്യവഹാരങ്ങൾ...

കോടതി വ്യവഹാരങ്ങൾ പിൻവലിപ്പിക്കാൻ പ്രമോഷൻ ഒാഫറുമായി കേരഫെഡ്

text_fields
bookmark_border
കോടതി വ്യവഹാരങ്ങൾ പിൻവലിപ്പിക്കാൻ പ്രമോഷൻ ഒാഫറുമായി കേരഫെഡ്
cancel

കൊച്ചി: പ്രമോഷനുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിൽനിന്ന് ജീവനക്കാരെ പിന്തിരിപ്പ ിച്ച് കേസുകളിൽനിന്ന് തലയൂരാൻ കേരഫെഡ് തന്ത്രം. വ്യവഹാരങ്ങളിൽനിന്ന് പിൻമാറി യാൽ കേസിനു പോയവർക്കടക്കം പ്രമോഷൻ അനുവദിക്കാമെന്ന ഒാഫറാണ് ഇവയിൽ പ്രധാനം. നേത ൃത്വം നൽകുന്നവരെ സമീപിച്ച് ഒത്തുതീർപ്പ് ശ്രമം നടത്തുന്നതിന് പുറമെ വഴങ്ങാത്തവ ർക്ക് മേൽ മറ്റ് സമ്മർദങ്ങളും പയറ്റുന്നുണ്ട്. അനധികൃതമെന്ന് പരാതി ഉയർന്ന നിയമനങ്ങളുടെ സാധൂകരണവും പ്രമോഷനുകളും കൂടി ഇതിനൊപ്പം നടത്തലാണ് ലക്ഷ്യം. പ്രമോഷൻ സ്വീകരിക്കാൻ താൽപര്യമുണ്ടെങ്കിൽ വ്യവഹാരങ്ങൾ പിൻവലിക്കണമെന്ന് നിർദേശിക്കുന്ന സർക്കുലർ ജനുവരി 28നാണ് മാനേജിങ് ഡയറക്ടറുടെ പേരിൽ ഇറങ്ങിയത്. വ്യവഹാരങ്ങൾ പിൻവലിച്ചതായി വ്യക്തമാക്കുന്ന സത്യവാങ്മൂലം എം.ഡിക്ക് നൽകണമെന്ന ഉപാധിയുമുണ്ട്.

സെപ്റ്റംബർ 28ലെ നോട്ടീസ് പ്രകാരം ചില ജീവനക്കാർക്ക് പ്രമോഷൻ നൽകാനുള്ള കേരഫെഡ് തീരുമാനവും തുടർ നടപടികളും സഹകരണ ആർബിട്രേഷൻ കോടതി സ്റ്റേ ചെയ്തിരുന്നു. നാലാഴ്ചക്കകം റിക്രൂട്ട്മെൻറ് റൂൾസിന് അന്തിമ രൂപം നൽകണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കാനുള്ള കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി വാങ്ങിയശേഷം കേരള

കർഷക സഹകരണ ഫെഡറേഷെൻറ (കേരഫെഡ്) ഭാഗത്തുനിന്നുണ്ടായ ധിറുതി പിടിച്ചുള്ള നീക്കത്തിനാണ് ആർബിട്രേഷൻ കോടതി ഉത്തരവ് തിരിച്ചടിയായത്.
സ്റ്റേ ഉത്തരവ് മൂലമുണ്ടായ സ്തംഭനാവസ്ഥ പ്രേമാഷൻ, നിയമനം സാധൂകരിക്കൽ നടപടികളെ ബാധിച്ചതോടെയാണ് മറികടക്കാനുള്ള തന്ത്രങ്ങളുമായി കേരഫെഡ് നീക്കം. വ്യവഹാരങ്ങളുമായി കളത്തിലുള്ളവരെ നിശബ്ദരാക്കിയാൽ എല്ലാ പ്രശ്നവും തങ്ങളുടെ വഴിയിലൂടെ പരിഹരിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ.

സത്യവാങ്മൂലം നൽകാനും േസവന പുസ്തകത്തിൽ ജീവനക്കാരെ സംബന്ധിക്കുന്ന വിശദാംശങ്ങൾ ഉറപ്പ് വരുത്താനും ഫെബ്രുവരി അഞ്ച് വരെയാണ് സമയം അനുവദിച്ചത്.
വ്യവഹാരികളെ ചാക്കിലാക്കാനുള്ള നീക്കം വിജയിക്കാത്ത സാഹചര്യത്തിൽ കേസുകൾ പിൻവലിച്ച് അവർക്കുൾപ്പെടെ പ്രമോഷൻ നൽകി പ്രശ്നം ആറിത്തണുപ്പിക്കാനുള്ള പുതിയ ശ്രമവും ആരംഭിച്ചതായാണ് സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKerafedLabour case
News Summary - Kerafed promotion offers-Kerala news
Next Story