Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതിയ തസ്തിക ആറ്...

പുതിയ തസ്തിക ആറ് വിദ്യാർഥികൾ വർധിച്ചാൽ

text_fields
bookmark_border
school
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ രണ്ടാമത്തെ അധ്യാപക തസ്തിക സൃഷ്ടിക്കാ ൻ ആറ് വിദ്യാർഥികൾ വർധിക്കണമെന്ന രീതിയിൽ കേരള വിദ്യാഭ്യാസചട്ടങ്ങളിൽ ഭേദഗതി വ രുത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ (ഡി.ജി.ഇ) സർക്കാറിന് ശിപാർശ സമർപ്പിച്ചു. എയ് ഡഡ് സ്കൂൾ അധ്യാപകരുടെ നിയമനാംഗീകാരം എ.ഇ.ഒ/ഡി.ഇ.ഒ തലത്തിൽ നിന്ന് എടുത്തുമാറ്റി സർക്കാറിൽ നിക്ഷിപ്തമാക്കാനും ശിപാർശയുണ്ട്. ഒരു വിദ്യാർഥി വർധിച്ചാൽ പുതിയ അധ്യാപക തസ്തിക സൃഷ്ടിക്കുന്ന രീതി അവസാനിപ്പിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിെൻറ തുടർനടപടിയെന്ന രീതിയിലാണ് ഡി.ജി.ഇയുടെ ശിപാർശ.

എൽ.പി ക്ലാസുകളിൽ 30 കുട്ടികൾക്ക് ശേഷം ഒരാൾ വർധിച്ചാൽ രണ്ടാമത്തെ തസ്തിക സൃഷ്ടിക്കുന്ന രീതി അവസാനിപ്പിക്കാനാണ് ഡി.ജി.ഇ നിർദേശിക്കുന്നത്. പകരം 35 വരെ കുട്ടികൾക്ക് ഒരു ഡിവിഷൻ എന്ന രീതി നടപ്പാക്കാം. 36 മുതൽ 65 വരെ രണ്ട് ഡിവഷനും 66 മുതൽ 95 വരെ മൂന്നും 96 മുതൽ 125 വരെ നാലും 126 മുതൽ 205 വരെ അഞ്ചും 206 മുതൽ 245 വരെ ആറും 246 മുതൽ 285 വരെ ഏഴും ഡിവിഷൻ എന്ന രീതിയിലേക്ക് മാറ്റാനും പറയുന്നു. ആറ് മുതൽ എട്ട് വരെയുള്ള യു.പി ക്ലാസുകളിൽ 40 വരെ കുട്ടികൾക്ക് ഒന്നും 41 മുതൽ 75 വരെ രണ്ടും 76 മുതൽ 110 വരെ മൂന്നും 111 മുതൽ 145 വരെ നാലും ഡിവിഷനുകൾക്കും ശിപാർശയുണ്ട്. നിലവിൽ യു.പിയിൽ 36 വിദ്യാർഥികൾ ആയാൽ രണ്ടാമത്തെ ഡിവിഷൻ സൃഷ്ടിക്കുന്നതാണ് രീതി. 1500ൽ കൂടുതൽ കുട്ടികളുള്ള എൽ.പി സ്കൂളുകളിലും 100ൽ കൂടുതൽ കുട്ടികളുള്ള യു.പി സ്കൂളുകളിലും പ്രഥമാധ്യാപകരെ ക്ലാസ്ചുമതലയിൽനിന്ന് ഒഴിവാക്കി എൽ.പി.എസ്.ടി/ യു.പി.എസ്.ടി അധിക തസ്തിക അനുവദിക്കുന്ന രീതിയിൽ മാറ്റം വരുത്തുന്നത് ഉചിതമല്ലെന്നും ഡി.ജി.ഇ പറയുന്നു.

ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ എണ്ണത്തിെൻറ അടിസ്ഥാനത്തിൽ അധിക ഡിവിഷനോ/ തസ്തികക്കോ അർഹതയുണ്ടെങ്കിൽ ബന്ധപ്പെട്ട എ.ഇ.ഒ/ഡി.ഇ.ഒ തസ്തിക നിർണയം പൂർത്തിയാക്കി 10 ദിവസത്തിനകം ഫയൽ സമന്വയ സോഫ്റ്റ്വെയറിലൂടെ പൊതുവിദ്യാഭ്യാസ ഡയറക്ടർ വഴി സർക്കാറിന് സമർപ്പിക്കണം. സർക്കാർതല പരിശോധനക്ക് ശേഷം അർഹതയുണ്ടെന്ന് കണ്ടാൽ 15 ദിവസത്തിനുള്ളിൽ അധിക തസ്തിക അനുവദിക്കണം. അധിക തസ്തികക്ക് അർഹതയുള്ള എയ്ഡഡ് സ്കൂളുകളിലേക്ക് ജൂലൈ 15 മുതൽ തസ്തിക അനുവദിക്കുന്നത് വരെ വിദ്യാഭ്യാസ ഉപഡയറക്ടർമാർ സംരക്ഷിത അധ്യാപകരെ പുനർവിന്യസിക്കണം. സർക്കാർ സ്കൂളുകളിൽ ഇത്തരം ഒഴിവുകളിൽ ദിവസവേതനത്തിന് മാത്രമേ നിയമനം നടത്താവൂ. നിയമനാംഗീകാര നടപടികളിൽ നിലവിലുള്ള അപ്പീൽ നടപടികൾ അവസാനിപ്പിച്ച് റിവ്യൂ അനുവദിക്കാനും ശിപാർശയുണ്ട്. എയ്ഡഡ് സ്കൂളുകളിൽ നിയമനം നടത്തിയാൽ 15 ദിവസത്തിനകം മാനേജർ പ്രപ്പോസൽ എ.ഇ.ഒ/ഡി.ഇ.ഒക്ക് സമർപ്പിക്കണം. പ്രപ്പോസൽ പരിശോധിച്ച് റിപ്പോർട്ട് സഹിതമാണ് എ.ഇ.ഒ/ഡി.ഇ.ഒമാർ സർക്കാറിലേക്ക് സമർപ്പിക്കേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKERRule change
News Summary - KER Rule change-Kerala news
Next Story