രണ്ട് കോവിഡ് ബാധിതരും പരീക്ഷക്ക്; ആശുപത്രി വാർഡ് പരീക്ഷ കേന്ദ്രമാകും
text_fieldsതിരുവനന്തപുരം: കോവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് വിദ്യാർഥികൾക്ക് അവിടെത്തന്നെ എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷയെഴുതാൻ പ്രത്യേക അനുമതി നൽകി സർക്കാർ ഉത്തരവ്. ആേരാഗ്യ സെക്രട്ടറിയാണ് ഉത്തരവിട്ടത്. ഇതിനായി പ്രത്യേക ക്രമീകരണം ഒരുക്കും. പത്തനംതിട്ട ജനറൽ ആശുപ്രതിൽ മറ്റൊരു വിദ്യാർഥി ചികിത്സയിലുണ്ടെങ്കിലും പരീക്ഷ എഴുതുന്നില്ല. ഇൗ രണ്ട് വിദ്യാർഥികൾ പരീക്ഷ എഴുതാൻ താൽപര്യമറിയിച്ചതോടെയാണ് ഇക്കാര്യം ബന്ധപ്പെട്ട മെഡിക്കൽ ബോർഡുകളുടെ പരിഗണനക്ക് വിട്ടത്. ബോർഡുകളുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് സർക്കാർ ഉത്തരവ്. പ്രവേശന പരീക്ഷ കമീഷണറുടെ പ്രതിനിധി ആശുപത്രിയിൽ എത്തി ചോദ്യേപപ്പറും ഉത്തരമെഴുതാനുള്ള ഒ.എം.ആർ ഷീറ്റും കൈമാറും.
ക്രമക്കേടില്ലാതെ പരീക്ഷ നടത്താമെന്ന് ചുമതലയുള്ള ആശുപത്രി ജീവനക്കാരിൽനിന്ന് സത്യവാങ്മൂലം എഴുതിവാങ്ങും. ഇതാദ്യമായാണ് പ്രവേശന പരീക്ഷക്ക് ആശുപത്രി വാർഡിൽ കേന്ദ്രമൊരുങ്ങുന്നത്.
പരീക്ഷ എഴുതാനുള്ള അവസരം നിഷേധിക്കുന്നത് പിന്നീട് നിയമനടപടികളിലേക്ക് നീളാൻ ഇടയാക്കുമെന്ന സൂചനയെ തുടർന്നാണ് പ്രത്യേക പരീക്ഷകേന്ദ്രം ഒരുക്കുന്നത്.
വലിയതുറ കേന്ദ്രത്തിൽ ഡ്യൂട്ടിയുള്ളവർക്ക് പി.പി.ഇ കിറ്റ്
രണ്ട് പരീക്ഷകേന്ദ്രങ്ങൾ മാറ്റി
തിരുവനന്തപുരം: തിരുവനന്തപുരത്തെ സൂപ്പർ സ്െപ്രഡ് മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾ പരീക്ഷയെഴുതുന്ന വലിയതുറ സെൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ ജോലിക്കെത്തുന്നവർക്കെല്ലാം പി.പി.ഇ കിറ്റ്. ഇൻവിജിലേറ്റർമാർക്ക് പുറമെ സാമൂഹിക സന്നദ്ധസേന പ്രവർത്തകരും പി.പി.ഇ കിറ്റ് ധരിച്ചായിരിക്കും ചുമതല നിർവഹിക്കുക. സൂപ്പർ സ്പ്രെഡ് മേഖലയിലെ കുട്ടികൾ ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിൽ പോയി പരീക്ഷ എഴുതുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് വലിയതുറയിൽ പുതിയ കേന്ദ്രം അനുവദിച്ചത്. 60 വിദ്യാർഥികളാണ് ഇവിടെ പരീക്ഷയെഴുതാനുള്ളത്. പരീക്ഷ കേന്ദ്രമാറ്റം വിദ്യാർഥികളെ ഫോണിൽ വിളിച്ചും എസ്.എം.എസ് വഴിയും അറിയിച്ചിട്ടുണ്ട്. കോവിഡ് വ്യാപന സാഹചര്യത്തിൽ പ്രവേശന പരീക്ഷക്കുള്ള രണ്ട് കേന്ദ്രങ്ങളും മാറ്റിയിട്ടുണ്ട്. കണ്ണൂർ സെൻറ് മൈക്കിൾസ് എ.െഎ.എച്ച്.എസ്.എസിലെ പരീക്ഷകേന്ദ്രം കണ്ണൂർ ഗവ. ടൗൺ എച്ച്.എസ്.എസിലേക്ക് മാറ്റി. ഡൽഹിയിലെ പരീക്ഷകേന്ദ്രം എസ്.എം.എസ് മാർഗിലെ കേരള എജുക്കേഷൻ സൊസൈറ്റിയിൽനിന്ന് ഫരീദാബാദ് ജെ.സി ബോസ് യൂനിവേഴ്സിറ്റി ഒാഫ് സയൻസ് ആൻഡ് ടെക്നോളജിയിലേക്കും മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.