Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകവിതയുമായി...

കവിതയുമായി മുഖ്യമന്ത്രിയെ കണ്ടു, നിഷ മനംനിറഞ്ഞ് മടങ്ങി

text_fields
bookmark_border
pinarayi-vijayan
cancel

കൊച്ചി: പൊടുന്നനെ കാഴ്ചയെ ഇരുൾ മറച്ചപ്പോൾ നിഷ പി.എസ് പതറാതെ കുറിച്ചിട്ട വരിക ൾ ആ ജീവിതം തന്നെ വഴിനടത്താനുള്ള വെളിച്ചമായി. കൊച്ചിയിലെ കൃതി പുസ്തകോത്സവത്തിൽ എത്തി കൈയിൽ കരുതിയ കവിതസമാഹാരം മുഖ്യമന്ത്രി പിണറായി വിജയന് നൽകിയപ്പോൾ ഏറെന ാൾ മനസ്സിൽ കൊണ്ടുനടന്ന സ്വപ്നത്തിന് സാക്ഷാത്കാരം. പുസ്തകം വാങ്ങി ‘വായിച്ചോളാം’ എന്ന് മറുപടിയും കേട്ടപ്പോൾ പ്രകാശംനിറഞ്ഞ ആ കണ്ണുകൾ നിറഞ്ഞു.
വയനാട് കാര്യമ്പാടിയിൽനിന്ന് വണ്ടി കയറിയതാണ് അന്ധ കവയിത്രിയും അമ്മയും. അതും മുഖ്യമന്ത്രിക്ക് പുസ്തകങ്ങൾ നൽകാനായി മാത്രം. ഏഴുവർഷം മുമ്പ് തലച്ചോറിൽ ട്യൂമർ ബാധിച്ചപ്പോഴാണ് കാഴ്ച മറഞ്ഞത്. സ്കൂൾ പഠനകാലം മുതൽ കവിതയെഴുതുന്നു. അമ്മ സുഭദ്രയാണ് അക്ഷരലോകത്ത് വീണ്ടും കൈപിടിച്ചുനടത്തിയത്. അച്ഛൻ പാലാത്ത് സോമനും ഭർത്താവും മരിച്ചു. മകൻ മോഹിത്തിനും അമ്മക്കുമൊപ്പം സർക്കാർ നൽകിയ ഒരു പെട്ടിക്കട നടത്തിയാണ് ഇവരുടെ ജീവിതം.

ഏഴ് കവിത സമാഹാരം നിഷ ഒരുക്കി. ശബ്ദം വരച്ച ചിത്രം, ഒരു വസന്തകാലത്തിെൻറ ഓർമക്ക്, അകക്കാഴ്ച, ഒരുരാപ്പാടിയുടെ ഗദ്ഗദം, മൗനവിലാപം, ജീവിതയാത്ര, ഒരു മയിൽപീലി കണ്ണിലെ കാഴ്ചകൾ എന്നീ പുസ്തകങ്ങൾ. കട്ടിയുള്ള കാർഡ്ബോർഡ് സ്കെയിലാക്കിയാണ് എഴുത്ത്.

കഴിഞ്ഞദിവസം റേഡിയോ വാർത്തയിലൂടെയാണ് മുഖ്യമന്ത്രി കൃതിയിലെത്തുന്ന കാര്യമറിഞ്ഞത്. സംഘാടകരെയും മുഖ്യമന്ത്രിയുടെയും ഓഫിസിൽ ബന്ധപ്പെട്ട് കാണാൻ അനുവാദംകിട്ടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. എങ്കിലും എത്തി മടങ്ങുന്നത് നിറഞ്ഞ മനസ്സോടെ. വയനാട്ടിലും മറ്റും മുഖ്യമന്ത്രി വന്നപ്പോൾ ആരോഗ്യകാരണങ്ങളാൽ നിഷക്ക് പേകാനായില്ല.‘സ്വപ്നം മറന്ന പെൺകുട്ടി’ എന്ന അടുത്ത പുസ്തകം ഇറങ്ങാനിരിക്കുകയാണ്. നിഷയുടെ പ്രതിഭ തിരിച്ചറിഞ്ഞ് ‘മാധ്യമ’വും അമ്മ താരസംഘടനയും ചേർന്ന് ഇവർക്ക് അക്ഷരവീട് ഒരുക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsNimishaPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Kavitha meet chief minister-Kerala news
Next Story