കതിരൂർ മനോജ് വധം: യു.എ.പി.എ ചുമത്തിയതിനെതിരെ പി. ജയരാജെൻറ ഹരജി
text_fieldsകൊച്ചി: കതിരൂർ മനോജ് വധക്കേസിൽ സർക്കാറിെൻറ മുൻകൂർ അനുമതിയില്ലാതെ യു.എ.പി.എ ചുമത്തിയതിനെതിരെ 25ാം പ്രതിയും സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറിയുമായ പി. ജയരാജന് ഹൈകോടതിയെ സമീപിച്ചു. മറ്റു പ്രതികളായ പി.ഐ. മധുസൂദനന്, റിജേഷ്, മഹേഷ്, സുനില്‍കുമാര്‍, സജിലേഷ് എന്നിവരുമായി ചേർന്നാണ് ജയരാജെൻറ ഹരജി. ഒന്നാം പ്രതി വിക്രമന് അടക്കം 19 പ്രതികള്‍ ഇതേ ആവശ്യമുന്നയിച്ച് നേരേത്ത സമര്‍പ്പിച്ച ഹരജികൾ ഫയലിൽ സ്വീകരിച്ചിട്ടുള്ളതിനാൽ ഇൗ ഹരജികളും അവക്കൊപ്പം കേൾക്കാനായി ഹൈകോടതി മാറ്റി.
യു.എ.പി.എ നിയമം ചുമത്തുന്നതിന് മുന്‍കൂര്‍ അനുമതി വേണമെന്നിരിക്കെ ആർ.എസ്.എസ് കണ്ണൂര്‍ ജില്ല ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ മനോജിനെ കൊന്ന കേസിൽ ഇൗ ചട്ടം പാലിച്ചിട്ടില്ലെന്ന് ഹരജിയിൽ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ പിന്നീട് ഇതിന് അനുമതി നൽകിയെങ്കിലും ഇത് നിലനിൽക്കില്ല. സംസ്ഥാന സര്‍ക്കാറിെൻറ പരിധിയില്‍ വരുന്ന കാര്യമാണിത്. 2014 സെപ്റ്റംബര്‍ ഒന്നിന് മനോജിനെ ബോംബെറിഞ്ഞും വെട്ടിയും കുത്തിയും കൊന്നുവെന്നാണ് കേസ്. കേസെടുത്തതിന് ശേഷമാണ് യു.എ.പി.എ ബാധകമാക്കിയത്. അതിനാൽ, നടപടി നിലനിൽക്കില്ലെന്ന് ഹരജിയിൽ പറയുന്നു.
നേരേത്ത വിക്രമന് അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോടും അന്വേഷണ ഏജന്‍സിയായ സി.ബി.ഐയോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.