വിവാഹ ചടങ്ങുകള്‍ക്ക് ജൂലൈ 31വരെ പാസ് അനുവദിക്കില്ല
text_fieldsകാസർകോട്: ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക് വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പുതിയതായി ജൂലൈ 31വരെ പാസ് അനുവദിക്കില്ല. നിലവില്‍ പാസ് അനുവദിച്ചവരില്‍ അഞ്ചുപേര്‍ക്ക് മാത്രമാണ് അനുമതി നല്‍കുക. ജില്ല കൊറോണ കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനങ്ങൾ.
65നു മുകളിലും10ൽ താഴെയും വയസ്സുള്ളവർക്ക് പൊതുഗതാഗത സംവിധാനം അനുവദിക്കില്ല. കോവിഡ്വ്യാപന സാധ്യത കൂടുതലായതിനാല്‍ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആര്.ടി.സി, പ്രൈവറ്റ് ബസുകളിലും പൊതു ഇടങ്ങളിലും 65 വയസ്സിനുമുകളില്‍ പ്രായമുള്ളവരെയും 10 വയസ്സില്‍ കുറഞ്ഞവരെയും കയറ്റാന്‍ പാടില്ല.
പൊതുപരിപാടികള്‍ക്ക് നിയന്ത്രണം
ജില്ലയിലെ പൊതുപരിപാടികളില്‍ 10 പേരില്‍ കൂടുതല്‍ പങ്കെടുക്കരുത്. സുഭിക്ഷകേരളം പോലുള്ള പരിപാടികളില്‍ ഉദ്ഘാടന ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ളവ ജൂലൈ 31വരെ ഒഴിവാക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ആളുകള്‍ കൂട്ടംകൂടുന്നത് തടയാനാണിത്.
കായിക മത്സരങ്ങള്‍ പാടില്ല
ഫുട്ബാള്‍, ക്രിക്കറ്റ് തുടങ്ങിയ കായികമത്സരങ്ങള്‍ ജൂലൈ 31വരെ അനുവദിക്കില്ല. ഇതുസംബന്ധിച്ച് ജില്ലയിലെ ക്ലബുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശം ലംഘിച്ച് കായികമത്സരങ്ങള്‍ നടത്തുന്ന ക്ലബുകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.
മത്സരങ്ങളില്‍ പങ്കെടുക്കുന്നത് 18 വയസ്സില്‍ താഴെയുള്ളവരാണെങ്കില്‍ അവരുടെ രക്ഷിതാക്കള്‍ക്കെതിരെയും 18 വയസ്സിനു മുകളിലുള്ളവരാണെങ്കില്‍ അവര്‍ക്കെതിരെയും കേസെടുക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ അനാവശ്യ യാത്രകള്‍ നടത്തുന്നത് പരിശോധിക്കുന്നതിന് പൊലീസിനുപുറെമ റവന്യൂ, ഫോറസ്റ്റ്, ആര്.ടി.ഒ, എക്സൈസ് ഉേദ്യാഗസ്ഥരെ നിയമിച്ചു.
എന്മകജെ പഞ്ചായത്തിലെ അതിര്‍ത്തിപ്രദേശത്ത് താൽക്കാലിക റേഷന്‍കട ആരംഭിക്കുന്നതിന് ജില്ല സപ്ലൈ ഓഫിസര്‍ക്ക് നിർദേശം നല്കി.
വാര്‍ഡുതല ജാഗ്രത സമിതി പ്രവര്‍ത്തനം ശക്തമാക്കും
വാര്‍ഡുതല ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കും. ജില്ലയില്‍ നടപ്പാക്കിവരുന്ന മാഷ് പദ്ധതിയിലെ അധ്യാപകരെ കൂടി ഉള്‍പ്പെടുത്തി കോവിഡ് നിയന്ത്രണ മാര്‍ഗനിർദേശങ്ങള്‍ പാലിക്കുന്നതിന് ബോധവത്കരണം നല്‍കാനും തിരുമാനിച്ചു.
സംശയങ്ങള്‍ക്ക് വിളിക്കാം
കോവിഡ് പ്രതിരോധ പരിപാടികളുടെ ഭാഗമായി ജില്ല ഭരണകൂടം സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് കൂടുതല്‍ അറിയാനും സംശയദൂരീകരണത്തിനും കലക്ടറേറ്റിലെ കണ്ട്രോള് റൂം നമ്പറില്‍ ബന്ധപ്പെടാം. ഫോണ്‍: 04994 255001.
കൊറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. എ.ഡി.എം എന്‍. ദേവിദാസ്, സബ്കലക്ടര്‍ അരുൺ കെ. വിജയന്, ഡി.എം.ഒ ഡോ. എ.വി. രാംദാസ്, ആര്.ഡി.ഒ ടി.ആര്. അഹമ്മദ് കബീര്‍, ഡിവൈ.എസ്.പി സുനില്‍കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു.
പച്ചക്കറിയെടുക്കാന്‍ മംഗളൂരുവിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധം
കാസർകോട്: ജില്ലയില്‍ സമ്പര്‍ക്കം വഴി കോവിഡ് സ്ഥിരീകരിച്ചവരില്‍ പച്ചക്കറിക്കടകളില്‍ ജോലി ചെയ്തിരുന്നവരും ഉള്‍പ്പെട്ടതിനാല്‍ മംഗളൂരുവില്‍നിന്ന് ദിവസവും പച്ചക്കറിയെടുക്കാന്‍ ജില്ലയില്‍നിന്ന് പോകുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ആദ്യഘട്ടത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ വ്യാഴാഴ്ച ജില്ലയിലെ വ്യാപാരികളുമായി ചര്‍ച്ചചെയ്യുന്നതിന് ആ.ര്‍.ടി.ഒയുടെ നേതൃത്വത്തില്‍ യോഗം ചേരും.
ഇതിെൻറ അടിസ്ഥാനത്തില്‍ ഏതെല്ലാം വാഹനങ്ങളാണ് പച്ചക്കറിയെടുക്കാന്‍ മംഗളൂരുവിലേക്ക് പോകുന്നതെന്ന് മനസ്സിലാക്കി അത്തരം വാഹനങ്ങളിലെ ജീവനക്കാര്‍ക്ക്(ഡ്രൈവര്‍, ക്ലീനര്‍) പ്രത്യേക പാസ് അനുവദിക്കും. ആര്.ടി.ഒ ആണ് പാസ് അനുവദിക്കുക. പാസ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് മംഗളൂരുവിലേക്ക് പോകാന്‍ അനുമതി ലഭിക്കില്ല. ഇങ്ങനെ പാസ് ലഭിച്ച് മംഗളൂരുവിലേക്ക് പോകുന്നവര്‍ക്ക് ജില്ലയിലെ പി.എച്ച്.സികളില്‍ ആഴ്ചയിലൊരിക്കല്‍ ആരോഗ്യപരിശോധന ഒരുക്കിയിട്ടുണ്ടെന്നും ജില്ലയിലെ വ്യാപാരികള്‍ ഈ തീരുമാനവുമായി സഹകരിക്കണമെന്നും ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.