കാട്ടുപന്നിയെ കൊന്ന് വിൽപന നടത്തുന്ന സംഘം അറസ്റ്റിൽ
text_fieldsകാഞ്ഞങ്ങാട്: കാട്ടുപന്നിയെ പടക്കം ഉപയോഗിച്ച് കൊന്ന് ഇറച്ചിയാക്കി വിൽപന നടത്തുന്ന സംഘത്തെ ഫോറസ്റ്റ് അധികൃതര്‍ അറസ്റ്റ് ചെയ്തു. എളേരിത്തട്ടിലെ ഫിലിപ്പോസ്, ബിരിക്കുളം ജോയ് എന്നിവരെ കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ. അഷ്റഫും സംഘവുമാണ് അറസ്റ്റു ചെയ്തത്. എരിക്കുളം കോഴിക്കുടലില് തോട്ട ഉപയോഗിച്ച് കാട്ടുപന്നിയെ പിടികൂടി ഇറച്ചിയാക്കി വില്പന നടത്തുകയായിരുന്നു.
ടി.കെ. കേളുവിെൻറ വീട്ടിലായിരുന്നു പന്നിയിറച്ചി സൂക്ഷിച്ചിരുന്നത്. ഇവിടെനിന്ന് അഞ്ചുകിലോ കാട്ടുപന്നി ഇറച്ചി പിടിച്ചെടുത്തു. കെ.എല്‍ 60 -7075 ഓട്ടോയും പിടിച്ചെടുത്തു. കിലോക്ക് 250 രൂപക്കാണ് ഇറച്ചി വില്‍ക്കുന്നതെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു.
മരുതോം സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ബി.എസ്. പ്രദീപ് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ജിതിന്, ശാന്തികൃഷ്ണ, അനശ്വര, ശിഹാബുദ്ദീന്, ഗിരീഷ് കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.