കൊലക്കത്തിക്കിരയാകുന്ന അമ്മപെറ്റ മക്കൾ
text_fieldsരാഷ്ട്രീയ പകപോക്കലിന്‍റെ അവസാനത്തെ ഇരകളാണ് കാസർകോട് പെരിയയിൽ കൊലക്കത്തിക്കിരയായ രണ്ട് യുവാക്കൾ.
സി.പി.എം – കോൺഗ്രസ് സംഘർഷം നിലനിന്നിരു ന്ന പെരിയയിലെ കല്യോട്ട് സാധാരണ നിലയിലേക്കു തിരിച്ചുവരുന്നതിനിടെയാണ് ശരത് ലാലിെൻറയും (22 ) കൃപേഷിെൻറ യും (19) കൊലപാതകം.
കാസർകോട് മുന്നാട് പീപ്പിൾസ് കോളജിൽ വെച്ച് കല്യോട്ടെ കെ.എസ്‍.യു പ്രവർത്തകന് മർദനമേറ്റതോട െയാണ് പ്രദേശത്ത് രാഷ്ട്രീയ വൈര്യം കനത്തത്. സി.പി.എം. പെരിയ ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരനെ മര്‍ദിച്ച സംഭവ ത്തില്‍ കേസിൽ പ്രതികളായ കൃപേഷിനും ശരത്‍ലാലിനും സി.പി.എമ്മിൽനിന്നു ഭീഷണിയുണ്ടായിരുന്നു. ഞായറായ്ച രാത്രി സമീപത്തെ ക്ഷേത്രത്തിലെ കമ്മറ്റിയുമായി ബന്ധപ്പെട്ട് ചർച്ചകൾ കഴിഞ്ഞുവരുേമ്പാഴാണ് ബൈക്ക് തടഞ്ഞു നിർത്തിയ മൂന്നംഗ സംഘം ഇരുവരെയും വെട്ടിവീഴ്ത്തിയത്.
ശരത്തിെൻറ ശരീരത്തിൽ 15 ലേറെ വെട്ടുകളാണുണ്ടായിരുന്നത്. നെറ്റി മുതൽ കഴുത്തു വരെ നീളുന്ന വെട്ടുകൾ, കാലുകളിലായി അഞ്ചുമുറിവുകൾ. ശരത്തിന്‍റെ തല വെട്ടേറ്റ് തൂങ്ങിയ നിലയിലുമായിരുന്നു. പ്രാണരക്ഷാർത്ഥം 15 മീറ്ററോളം ഓടിയ കൃപേഷിനെ പിന്തുടര്‍ന്നാണ് അക്രമിച്ചത്. 19 കാരനായ കൃപേഷിനെ തലച്ചോർ പിളർത്തിയ ഒറ്റവെട്ടിലാണ് കൊലപ്പെടുത്തിയത്.
പ്രാദേശിക സി.പി.എം നേതൃത്വത്തിെൻറ മുന്‍വൈരാഗ്യമാണ് കൃപേഷിെൻറയും ശരത്ലാലിെൻറയും ദാരുണ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അന്വേഷണസംഘത്തിെൻറ പ്രാഥമിക നിഗമനം.
രാഷ്ട്രീയബോധമുള്ള സി.പി.എം പ്രവർത്തകർക്ക് ഇത്തരം അക്രമങ്ങൾ ചെയ്യാനാവില്ലെന്നും ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അവർക്കെതിരെ നടപടി എടുക്കുമെന്നും നിയമത്തിനു മുന്നിൽ കൊണ്ടു വരുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍റെ പ്രസ്താവന.
കേരള രക്ഷാ യാത്ര നടത്തി മുഖം നന്നാക്കുന്ന സി.പി.എം പരിശീലനം നടത്തിയ ഗുണ്ടകളെ വിട്ട് രാഷ്ട്രീയ എതിരാളികളെ കൊന്നുതള്ളുന്നുവെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിക്കുന്നു. ഇത്രയും രാഷ്ട്രീയപ്രത്യാരോപണങ്ങൾ കാണുമ്പോൾ ഒരു കാര്യം മാത്രമേ ചോദിക്കാനുള്ളു
പോറ്റി വളർത്തിയ മക്കളുടെ മൃതദേഹത്തിനരികിൽ വിറങ്ങലിച്ചു നിൽക്കുന്ന മാതാപിതാക്കെള ആശ്വസിപ്പിക്കാൻ, അവരെ അഭിമുഖീകരിക്കാൻ ഈ നേതാക്കൾക്ക് കഴിയുമോ. ഇനിയും കൊലക്കത്തികളിൽ രക്തപടരാതിരിക്കട്ടേ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.