Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതികൾക്ക് നിയമ...

പ്രതികൾക്ക് നിയമ സഹായം ലഭ്യമാക്കാൻ പാർട്ടി നീക്കം

text_fields
bookmark_border
peethambaran-in-court
cancel

കോഴിക്കോട്: കാസർകോട് ജില്ലയിലെ പെരിയ കല്ല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത് തകർ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്കാവശ്യമായ നിയമസഹായം ലഭ്യമാക്കാൻ കാസർകോട് ജില്ലാ നേതൃത്വം രഹസ്യനീക്കങ്ങൾ ആരംഭിച്ചതായി സൂചന.

മുഖ്യപ്രതിയുടെ കുടുംബാംഗങ് ങളെ നേരിൽ കണ്ട് പൂർണ പിന്തുണയറിയിച്ച സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി. കരുണാകരൻ എം. പി. ഉൾപ്പടെയുള്ള നേതാക്കൾ നിയമസഹായം സംബന്ധിച്ചും ഉറപ്പ് നൽകിയതായാണ് വിവരം. ജില്ലയിൽ മുമ്പ് സമാന രീതിയിൽ നടന്ന രാഷ്ട്രീയ കൊലപാതക സംഭവങ്ങളിൽ കണ്ണൂർ ജില്ലയിൽ നിന്നുള്ള ക്രിമിനൽ കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകരെ നിയോഗിച്ച പാരമ്പര്യമുണ്ട്.

സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ സി.പി.എം.നേതാക്കളുമായി ബന്ധപ്പെട്ട പ്രതികളിൽ ചിലർക്ക് ആവശ്യമായ നിയമോപദേശം നൽകിയിരുന്നു. കേസിലെ രണ്ടാം പ്രതി സജി ജോർജ്ജിനെ പൊലീസ് മണിക്കൂറുകൾക്കകം കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ നേതാക്കളിൽ ചിലർ ഇടപെട്ടാണ് ഇത് തടഞ്ഞത്. പിന്നീട് തൊട്ടടുത്ത ദിവസം അന്വേഷണസംഘം മുമ്പാകെ ഇയാളെയും മറ്റ് പ്രതികളെയും ഹാജരാക്കുകയായിരുന്നു.

ഇതിനിടയിലാണ് അന്വേഷണസംഘത്തിന് നൽകേണ്ട മൊഴി സംബന്ധിച്ച പ്രതികൾക്ക് നിയമോപദേശം നൽകിയത്. കണ്ണൂർ ജില്ലയിലുൾപ്പടെയുള്ള കൊലപാതക കേസുകളിൽ സി.പി.എമ്മിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകനുമായി കൂടിയാലോചിച്ച ശേഷമാണ് പ്രതികളെ അന്വേഷണസംഘത്തിന് മുന്നിലെത്തിച്ചത്. ഇരട്ടക്കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതിന് പിന്നിൽ ഒന്നാംപ്രതിയായ പീതാംബരനും സുഹൃത്തുക്കളും മാത്രമാണെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണസംഘമുള്ളത്.

അതേ സമയം കൊലപാതകം നടന്ന ദിവസം കല്ല്യോട്ട് എത്തിയെന്നു പറയുന്ന കണ്ണൂർ രജിസ്ട്രേഷനിലുള്ള വാഹനം സംബന്ധിച്ച അന്വേഷണം അവസാനിപ്പിച്ച മട്ടാണ്. ഇത്തരം തെളിവുകൾ പൊലീസ് മനപൂർവം അവഗണിക്കുകയാണെന്നും പരാതിയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKasargod murder caseyouth Congress Workers Murder
News Summary - kasargod Murder case: CPM helps-Kerala News
Next Story