കാസർകോട് ഡി.സി.സി പട്ടിക നൽകില്ല
text_fieldsകാസർകോട്: പെരിയ ഇരട്ടക്കൊലയുമായി ബന്ധെപ്പട്ട പ്രക്ഷോഭ പാതയിലായതിനാൽ കാസ ർകോട് ഡി.സി.സി, ലോക്സഭ സ്ഥാനാർഥി പട്ടിക നൽകില്ല. അതേസമയം, െഎ ഗ്രൂപ് സ്വന്തം നി ലയിൽ പട്ടിക നൽകാൻ തീരുമാനിച്ചതായി അറിയുന്നു. പെരിയ ഇരട്ടക്കൊലയുമായി ബന്ധപ്പെ ട്ട പ്രക്ഷോഭ വഴിയിൽ പാർട്ടി ഒറ്റക്കെട്ടായി നീങ്ങുേമ്പാൾ സ്ഥാനാർഥി പട്ടിക സംബന്ധിച്ച തർക്കമുണ്ടാകാൻ പാടില്ല എന്നതിനാലാണ് പട്ടിക നൽകാത്തതെന്നാണ് ഡി.സി.സി നേതൃത്വത്തിെൻറ വിശദീകരണം.
സാഹചര്യം ഡി.സി.സി നേതൃത്വം കെ.പി.സി.സിയെ അറിയിച്ചിട്ടുണ്ടെന്നും ഹൈകമാൻഡ് മുഖേനയെടുക്കുന്ന ഏതു സ്ഥാനാർഥിയെയും സ്വീകരിക്കുമെന്നും പ്രസിഡൻറ് ഹക്കീം കുന്നിൽ അറിയിച്ചു. സ്ഥാനാർഥികളുടെ മൂന്നുവീതം പേരുള്ള പട്ടിക നൽകാനാണ് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത്.
സ്ഥാനാർഥിക്ക് ജാതിമത പരിഗണന നൽകാൻ പാടില്ലെന്ന് മുസ്ലിം ലീഗ് നേരത്തേതന്നെ ആവശ്യപ്പെട്ടിരിക്കുകയാണ്. ജില്ലയിൽ നിന്നുള്ളവർക്ക് അവസരം നൽകണമെന്ന് ഡി.സി.സിയിൽ ഒരു വിഭാഗവും നിർദേശം െവച്ചിട്ടുണ്ട്. ജില്ലയിൽ നിന്നുള്ളവരുടെ പട്ടിക നൽകിയാൽ മൂന്നുപേരുകൾ എന്നത് മറികടക്കും. ഇത് ഡി.സി.സിയിൽ തർക്കത്തിനിടയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
