Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightആരും തുണയില്ലാത്ത...

ആരും തുണയില്ലാത്ത ബാലന് അന്ത്യയാത്രയൊരുക്കി യൂത്ത് ലീഗ് വൈറ്റ് ഗാർഡും പി.ടി.എച്ചും

text_fields
bookmark_border
ആരും തുണയില്ലാത്ത ബാലന് അന്ത്യയാത്രയൊരുക്കി യൂത്ത് ലീഗ് വൈറ്റ് ഗാർഡും പി.ടി.എച്ചും
cancel
camera_alt

ബാല‍‍െൻറ ശവസംസ്കാരം മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡി‍െൻറയും പി.ടി.എച്ച് വളന്‍റിയർമാരുടെയും നേതൃത്വത്തിൽ നടത്തുന്നു

കാസർകോട്: ആരാരും തുണയില്ലാത്ത ബാല‍െൻറ ശവസംസ്കാരം മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡി‍െൻറയും പി.ടി.എച്ച് വളന്‍റിയർമാരുടെയും നേതൃത്വത്തിൽ നടന്നു.

വർഷങ്ങൾക്കുമുമ്പ് നാടുവിട്ട് തിരിച്ചുവന്ന് മൊഗ്രാൽ പുത്തൂരിലെ ചൗക്കിയിൽ ഒറ്റക്ക് താമസിച്ചുവന്ന ബാലന് അസുഖം മൂർച്ഛിച്ചപ്പോൾ പി.ടി.എച്ച് വളന്‍റിയർമാർ ഹോസ്പിറ്റലിൽ എത്തിക്കുകയും കൂട്ടുനിന്നുവരുകയുമായിരുന്നു. കഴിഞ്ഞ ദിവസം നിര്യാതനായപ്പോൾ ശവസംസ്കാരം മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ഏറ്റെടുത്തു.

കാസർകോട് മുനിസിപ്പൽ പ്രസിഡന്‍റ് തളങ്കര ഹകീം അജ്മൽ, മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റും വൈറ്റ് ഗാർഡ് കോഓഡിനേറ്ററുമായ മുജീബ് ലിബാസ്, മുനിസിപ്പൽ വൈറ്റ് ഗാർഡ് കോഓഡിനേറ്റർ മുസ്സമിൽ ഫിർദൗസ് നഗർ, വൈറ്റ് ഗാർഡ് അംഗങ്ങളായ ബഷീർ കടവത്ത്, അസ്ഫർ മജൽ, ഇല്യാസ് തങ്ങൾ, സിദ്ദീഖ് ചക്കര, ഖാദർ, അഷ്ഫാഖ് അബൂബക്കർ തുരുത്തി തുടങ്ങിയവർ നുള്ളിപ്പാടിയിലെ ശ്മശാനത്തിൽ അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:funeralwhite guardyouth league
News Summary - Youth League White Guard and the PTH organized a funeral procession for balan
Next Story