Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപത്മശ്രീ ഹരേകല...

പത്മശ്രീ ഹരേകല ഹജബ്ബക്ക് ഗംഭീര വരവേൽപ്

text_fields
bookmark_border
പത്മശ്രീ ഹരേകല ഹജബ്ബക്ക് ഗംഭീര വരവേൽപ്
cancel
camera_alt

ഹജബ്ബക്ക് മംഗളൂരു വിമാനത്താവളത്തിൽ നൽകിയ വരവേൽപ്


മംഗളൂരു: പത്മശ്രീ ജേതാവ് ഹരേകല ഹജബ്ബ ചൊവ്വാഴ്ച രാവിലെ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. പുരസ്‌കാര ജേതാവിനെ സ്വീകരിക്കാൻ വൻ ജനക്കൂട്ടമാണ് വിമാനത്താവളത്തിനുപുറത്ത് കാത്തുനിന്നത്. രാഷ്ട്രപതി ഭവനിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് ഹജബ്ബ ആദരം ഏറ്റുവാങ്ങിയത്. വിദ്യാഭ്യാസ മേഖലക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് ഇദ്ദേഹത്തെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ഉള്ളാൾ താലൂക്കിലെ ഹരേകല സ്വദേശിയാണ് ഹജബ്ബ. കാലങ്ങളായി മംഗളൂരു സർവിസ് ബസ്സ്റ്റാൻഡിലും നഗരത്തിലും നടന്ന് ചെറിയ കുട്ടയിൽ ഓറഞ്ച് വിൽക്കലാണ് െതാഴിൽ.

വിദ്യാഭ്യാസപരമായി വളരെ പിന്നാക്കം നിൽക്കുന്ന ഹരേകലയിലെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം എന്നത് ജീവിതലക്ഷ്യമാക്കി ഓറഞ്ച് വിറ്റുകിട്ടുന്ന സമ്പാദ്യംകൊണ്ട് ജന്മനാട്ടിൽ സ്‌കൂൾ തുറന്ന് വിദ്യാഭ്യാസ രംഗത്ത് വേറിട്ട വിപ്ലവം സൃഷ്ടിക്കുകയായിരുന്നു ഹജബ്ബ. ഹജബ്ബയെ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജില്ല കമീഷണർ ഡോ. കെ.വി.രാജേന്ദ്ര നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ദക്ഷിണ കന്നഡ ജില്ല ഭരണകൂടവും രാഷ്ട്രീയ- മത- സാംസ്കാരിക മേഖലയിലെ പ്രമുഖരും ചേർന്ന് സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harekala Hajabba
News Summary - Welcome to Padma Shri Harekala Hajabba
Next Story