വടംവലി പരിശീലകന് കുത്തേറ്റ സംഭവം: പ്രതി അറസ്റ്റിൽ
text_fieldsരാജേഷ്
കാഞ്ഞങ്ങാട്: വടംവലി പരിശീലകന് കുത്തേറ്റ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കിഴക്കുംകര സ്വദേശി രാജേഷാണ് അറസ്റ്റിലായത്. പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഹോസ്ദുർഗ് ഇൻസ്പെക്ടർ പി. അജിത് കുമാറാണ് അറസ്റ്റ് ചെയ്തത്.പള്ളിക്കര കൂട്ടക്കനിയിൽ താമസിക്കുന്ന പയ്യന്നൂർ ഏഴോം ഏച്ചിൽമൊട്ട നരിക്കോട്ടെ വി.എച്ച്. വിനോദ് കുമാറിനാണ് (43) കുത്തേറ്റത്.
യുവാവിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം രാത്രി കിഴക്കുംകരക്ക് സമീപം കുശവൻകുന്നിലാണ് കുത്തേറ്റത്. അജാനൂർ കുശവൻകുന്നിലെ റെഡ് സ്റ്റാർ ക്ലബിനുവേണ്ടി വടംവലി പരിശീലിപ്പിക്കാൻ എത്തിയതായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രാജേഷിനെതിരെ ഹോസ്ദുർഗ് പൊലീസ് നരഹത്യ കേസെടുത്തിരുന്നു. കുട്ടികളെ പരിശീലിപ്പിച്ച് വലിയ ആളാകുന്നു എന്ന് പറഞ്ഞ് പ്രകോപനമില്ലാതെ കുത്തി പരിക്കേൽപിച്ചെന്ന് വിനോദ്കുമാർ പൊലീസിനോട് പറഞ്ഞു. മുതുകത്താണ് കുത്തേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

