എസ്.എസ്.എൽ.സി പരീക്ഷ; ജില്ലയിൽ വിജയശതമാനം 99.47
text_fieldsപ്രതീകാത്മക ചിത്രം
കാസർകോട്: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിൽ 99.47 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടി. ആകെ പരീക്ഷ എഴുതിയ 20,527 വിദ്യാർഥികളിൽ 20,418 പേരാണ് ഉപരിപഠനത്തിന് അർഹതനേടിയത്. കഴിഞ്ഞ അധ്യയനവർഷം 99.57 ശതമാനമായിരുന്നു വിജയശതമാനം. 0.1 ശതമാനമാണ് കഴിഞ്ഞ തവണത്തേതിനെക്കാൾ കുറവ്. ജില്ലയിൽ ആകെ പരീക്ഷ എഴുതിയ ആൺകുട്ടികളുടെ എണ്ണം 10,624 ആണ്. അതിൽ 10,547 പേർ ഉന്നതപഠനത്തിന് അർഹരായി. 9903 പെൺകുട്ടികൾ പരീക്ഷ എഴുതിയതിൽ 9871 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹതനേടി.
കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 5951 ആൺകുട്ടികളും 5447 പെൺകുട്ടികളുമടക്കം ആകെ പരീക്ഷ എഴുതിയ 11,398 പേരിൽ 5883 ആൺകുട്ടികളും 5421 പെൺകുട്ടികളുമടക്കം ആകെ 11,304 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹതനേടി. ഇവിടെ 99.18 ആണ് വിജയശതമാനം. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 4673 ആൺകുട്ടികളും 4456 പെൺകുട്ടികളുമടക്കം ആകെ പരീക്ഷ എഴുതിയ 9129 പേരിൽ 4664 ആൺകുട്ടികളും 4450 പെൺകുട്ടികളുമടക്കം ആകെ 9114 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹതനേടി. ഇവിടെ 99.84 ആണ് വിജയശതമാനം.
ആശങ്കയായി കുറയുന്ന വിജയശതമാനം
കാസർകോട്: കാസർകോട് റവന്യൂജില്ലയിൽ ആശങ്കയായി ഓരോവർഷവും വിജയശതമാനം കുറയുന്നു. 2023ൽ 99.82 ആയിരുന്നു വിജയശതമാനമെങ്കിൽ 2024ൽ ഇത് 99.64 ശതമാനമായിരുന്നു. 0.18 ശതമാനത്തിന്റെ കുറവ്. 2025ൽ 99.57 ശതമാനവും. ’24നെ അപേക്ഷിച്ച് 0.07 ശതമാനത്തിന്റെ കുറവാണ് രേഖയിലുള്ളത്. 2026ൽ ഇത് 99.47 ശതമാനമായി വീണ്ടും കുറഞ്ഞു. ഇക്കുറി 0.1 ശതമാനത്തിന്റെ കുറവാണ് കണക്കിലുള്ളത്. ഓരോവർഷവും കുറയുന്ന വിജയശതമാനക്കണക്ക് തെല്ലൊരാശങ്കയിലാണ് രക്ഷിതാക്കളും അധ്യാപകരും കാണുന്നത്. കൂടാതെ, മുഴുവൻ എ പ്ലസ് നേടുന്നതിലും കണക്ക് മാറിവരുന്നുണ്ട്.
കഴിഞ്ഞ വർഷം 2422 വിദ്യാർഥികളായിരുന്നു ജില്ലയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയതെങ്കിൽ 2026ൽ 1193 പേരായി മാറി. 1229 പേരുടെ കുറവാണ് ഈ പട്ടികയിലും കാണാനുള്ളത്. എ പ്ലസ് വാരിക്കോരി കൊടുക്കുന്നതിൽ വിദ്യാഭ്യാസ വിചക്ഷണർക്കിടയിൽ അഭിപ്രായവ്യാത്യാസമുണ്ടെങ്കിലും മുഴുവൻ വിഷയത്തിൽ എ പ്ലസ് നേടിയ വിദ്യാർഥികളുടെ കുറവും ജില്ലയിലെ കഴിഞ്ഞ മൂന്നു വർഷത്തെ ശതമാനക്കണക്കിലെ കുറവും ആശങ്കയാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

