Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഓക്സിജന്‍...

ഓക്സിജന്‍ പ്ലാന്‍റുകള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാൻ നിർദേശം

text_fields
bookmark_border
oxygen War room
cancel

കാസർകോട്: കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിലവിലുള്ളതും പുതുതായി സ്ഥാപിക്കുന്നതുമായ ഓക്‌സിജന്‍ പ്ലാന്‍റുകളുടെ പ്രവൃത്തി അടിയന്തരമായി പൂര്‍ത്തിയാക്കാൻ ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിർദേശം നല്‍കി.

ജില്ലയിലെ അഞ്ച് പ്ലാന്‍റുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാൻ ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. കാഞ്ഞങ്ങാട് ജില്ല ആശുപത്രി, ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്ക്, ടാറ്റ കോവിഡ് ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി, കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് ഓക്‌സിജന്‍ പ്ലാന്‍റി‍െൻറ പ്രവൃത്തി നടക്കുന്നത്.

ടാറ്റ കോവിഡ് ആശ്യപത്രിയില്‍ പ്ലാന്‍റ് പ്രവര്‍ത്തന സജ്ജമാണ്. ബാല്‍കോയില്‍നിന്ന് ദിവസവും ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുന്നുമുണ്ട്. ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കിലെ ഓക്‌സിജന്‍ പ്ലാന്‍റി‍െൻറ വൈദ്യുതീകരണത്തിന് ഷോര്‍ട്ട് ടെൻഡര്‍ ക്ഷണിക്കാന്‍ നിര്‍ദേശിച്ചു.

ഗവ. മെഡിക്കല്‍ കോളജിലെ പ്ലാന്‍റിന് നിലവിലുള്ള 160 കെ.വി ട്രാന്‍സ്‌ഫോമറിനുപകരം 250 കെ.വി ട്രാന്‍സ്‌ഫോർമര്‍ ആവശ്യമാണെന്ന് എ.ഡി.എം പറഞ്ഞു. എ.ഡി.എം എ.കെ. രമേന്ദ്രന്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.ആര്‍. രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oxygen Plants
News Summary - Recommendation for immediate completion of oxygen plants
Next Story