Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

14കാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 28 വർഷം കഠിനതടവും മൂന്നുലക്ഷം പിഴയും

text_fields
bookmark_border
14കാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 28 വർഷം കഠിനതടവും മൂന്നുലക്ഷം പിഴയും
cancel

കാസർകോട്: 14 വയസ്സുള്ള അതിജീവിതയെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 28 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.പിഴയടച്ചില്ലെങ്കിൽ വർഷം അധിക കഠിനതടവ് അനുഭവിക്കണം. കോഴിക്കോട് കൂരാച്ചുണ്ടിലെ വട്ടച്ചിറ സ്വദേശിയും നിലവിൽ കുറ്റിക്കോൽ വില്ലേജിൽ പാത്തിക്കൽ ക്വാർട്ടേഴ്സിൽ താമസക്കാരനുമായ ചിറക്കൽ ഹൗസിൽ സി.എം. മുനീർ (46)നെയാണ് കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി കെ. സന്തോഷ് കുമാർ ശിക്ഷിച്ചത്. 2022 ജൂലൈ 10നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്.

ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അതിജീവിതയെ ബക്രീദ് ആഘോഷത്തിന് തന്റെ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് പ്രതി രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി ആൾതാമസമില്ലാത്ത വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rape case of 14-year-old girl; Accused gets 28 years in prison and a fine of three lakh rupees
Next Story