Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപ്ലാസ്റ്റിക്...

പ്ലാസ്റ്റിക് നിരോധനം; പരിശോധന ശക്തമാക്കി കാസര്‍കോട് നഗരസഭ

text_fields
bookmark_border
പ്ലാസ്റ്റിക് നിരോധനം; പരിശോധന ശക്തമാക്കി കാസര്‍കോട് നഗരസഭ
cancel
Listen to this Article

കാസർകോട്: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ പരിശോധന ശക്തമാക്കി കാസര്‍കോട് നഗരസഭ. നഗരസഭയിലെ 17 കടകളില്‍ പരിശോധന നടത്തി.

പ്ലാസ്റ്റിക് കാരിബാഗുകള്‍, പ്ലാസ്റ്റിക് ഗ്ലാസുകള്‍, പാത്രങ്ങള്‍ എന്നിവ പിടിച്ചെടുത്തു. ഇവ സൂക്ഷിച്ച വ്യാപാരികളില്‍നിന്ന് പിഴ ഈടാക്കി. 11,250 രൂപ പിഴയിനത്തില്‍ ലഭിച്ചു.

ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.പി. രജിത്ത് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. ശ്രീജിത്ത്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ വി. ശാലിനി, കെ. മധു എന്നിവര്‍ പങ്കെടുത്തു. പരിശോധന തുടരുമെന്നും ഏകോപയോഗ പ്ലാസ്റ്റിക് ഉപയോഗിക്കുന്നവര്‍ക്കെതിരെ ലൈസന്‍സ് തന്നെ റദ്ദാക്കുന്നവിധം കര്‍ശന നടപടി സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി എസ്. ബിജു അറിയിച്ചു.

പ്ലാസ്റ്റിക് ഗ്ലാസിനും പ്ലേറ്റിനും വിട നല്‍കാൻ നഗരസഭ

കാസർകോട്: ആഘോഷവേളകളിൽ പ്ലാസ്റ്റിക് പാത്രങ്ങള്‍, ഗ്ലാസുകള്‍ തുടങ്ങിയവ ഉപയോഗിക്കുകയും പിന്നീട് വലിച്ചെറിയുകയും ചെയ്യുന്നതു വഴിയുള്ള പ്രയാസം മറികടക്കാൻ പുതിയ ചുവടുവെപ്പുമായി കാസർകോട് നഗരസഭ. 2019ല്‍ നഗരസഭ കുടുംബശ്രീയുടെ ഭാഗമായി വാങ്ങിയ ആയിരത്തോളം സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളും ചുരുങ്ങിയ തുകക്ക് വാടകക്ക് നൽകുന്നതാണ് പദ്ധതി.

മുമ്പ് നഗരസഭ പരിധിയില്‍ നടന്ന ആഘോഷങ്ങള്‍ക്ക് നിരവധിയാളുകള്‍ ഈ പ്ലേറ്റും ഗ്ലാസും ഉപയോഗിച്ചിരുന്നു. കോവിഡ് വ്യാപനം വന്നതോടെ ആഘോഷങ്ങള്‍ ചുരുങ്ങി. കോവിഡാനന്തരം ആഘോഷവേളകള്‍ വീണ്ടും സജീവമാവുകയും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങള്‍ നിരോധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വാടകക്ക് നൽകാനുള്ള തീരുമാനമെടുത്തത്. തുച്ഛമായ വാടകക്ക് നഗരസഭതന്നെ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കും. ഫോണ്‍: 9037972971.

പടന്നയിലും നടപടി കർശനമാക്കി

പടന്ന: ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ക്കെതിരെ നടപടി കർശനമാക്കി. ഒറ്റത്തവണ ഉപയോഗ്യമുള്ള പ്ലാസ്റ്റിക് ഉൽപന്നങ്ങള്‍, നോണ്‍ വ്യൂവണ്‍ പ്ലാസ്റ്റിക് കാരിബാഗുകള്‍, പ്ലാസ്റ്റിക് കൊടിതോരണങ്ങള്‍, 500 മില്ലിക്ക് താഴെ വെള്ളം ശേഖരിക്കുന്ന കുപ്പികള്‍, ഒറ്റത്തവണ ഉപയോഗ്യമുള്ള പേപ്പര്‍ പ്ലേറ്റ്, കപ്പുകള്‍, സ്പൂണുകള്‍, ബ്രാന്‍ഡ് ചെയ്യാത്ത ജ്യൂസ് പാക്കുകള്‍, പ്ലാസ്റ്റിക് ആവരണമായുള്ള മിഠായികള്‍ തുടങ്ങി മേല്‍ ഉത്തരവുകള്‍ പ്രകാരം പ്രതിപാദിച്ചിട്ടുള്ള എല്ലാത്തരം ഒറ്റത്തവണ ഉപയോഗ വസ്തുക്കളും സൂക്ഷിക്കുന്നതും വില്പന നടത്തുന്നതും കൈകാര്യം ചെയ്യുന്നതും പൂര്‍ണമായി നിരോധിച്ചു.

നിയമംഘനത്തിന് വന്‍ തുക പിഴയായി ഈടാക്കുന്നതും മറ്റു നിയമ നടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

പഞ്ചായത്ത് ഹാളിൽ ചേർന്ന വ്യാപാരി സംഘടന പ്രതിനിധികളുമായുള്ള യോഗത്തിൽ പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്‍ലം അധ്യക്ഷത വഹിച്ചു. വ്യാപാരി സംഘടന പ്രതിനിധികളായ പി.എൻ. അർഷദ്, കെ.വി. കുഞ്ഞികൃഷ്ണൻ , വി.കെ.പി. മുഹമ്മദ് ഷാഫി, എൽ.കെ. മഹ്മൂദ് ഹാജി എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plastic ban
News Summary - kasargod so staunch in plastic ban, inspection goes on
Next Story