Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാസർകോടിന് വേണം,...

കാസർകോടിന് വേണം, മികച്ച റോഡുകൾ

text_fields
bookmark_border
ksrtc kasaragod news series
cancel
camera_alt

കാസർകോട് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ്

കാസർകോട്: തൊട്ടടുത്ത മംഗളൂരു, കണ്ണൂർ എന്നിവിടങ്ങളിലേതുമായി താരതമ്യം ചെയ്യുേമ്പാൾ കാസർകോട് ജില്ലയിലെ റോഡുകളുടെ സ്ഥിതി അതിദയനീയമാണ്. മികച്ച റോഡുകളുടെ അഭാവമാണ് ജില്ലയുടെ ടൂറിസം മേഖലയുടെ വളർച്ചക്ക് തടസ്സമായി നിൽക്കുന്നത്. കാസർകോടും പരിസരങ്ങളിലുമായി പ്രശസ്തമായ ക്ഷേത്രങ്ങളും തീർഥാടന കേന്ദ്രങ്ങളും ഒേട്ടറെയുണ്ട്. എന്നാൽ, അവിടേക്കുള്ള റോഡുകൾ വളരെ പരിതാപകരമാണ്. നദികളുടെ നാടാണ് കാസർകോട്. അതിനാൽ നല്ല പാലങ്ങളും ഉണ്ടാവേണ്ടതുണ്ട് -കാസർകോടിെൻറ പിന്നാക്കാവസ്ഥ പഠിച്ച മുൻ ചീഫ് സെക്രട്ടറി ഡോ. പി. പ്രഭാകരൻ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലെ വരികളാണിവ. സംസ്ഥാനത്തെ മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുേമ്പാൾ കാസർകോട് ജില്ലയിലെ നിരത്തുകളും ഗതാഗത സൗകര്യവും ഏറെ പിന്നാക്കമാണെന്നർഥം. മലയോര ഹൈവേയുടെ പുരോഗതിയാണ് ഇൗയിടെയുണ്ടായ നല്ല വിശേഷം.

ജീവനക്കാരെ 'തട്ടാൻ' ഒരിടം

കേരളത്തിെൻറ ഒരറ്റത്തായതിനാൽ കാസർകോട് അനുഭവിക്കുന്ന ചില പ്രശ്നങ്ങളുണ്ട്. സർക്കാർ ജീവനക്കാർക്ക് വല്ല അച്ചടക്ക നടപടിയും വേണ്ടിവന്നാൽ നേരെ തട്ടുന്നത് ഇങ്ങോട്ട്. ഇതിെൻറ ദുരിതം പേറേണ്ടി വരുന്നത് സ്ഥലംമാറിയെത്തുന്നയാൾ മാത്രമല്ല. സഹപ്രവർത്തകരും പൊതുജനങ്ങളും കൂടിയാണ്. ജില്ലയിലെ ജീവനക്കാരിൽ നല്ലൊരു ശതമാനം ഇതര ജില്ലക്കാരാണ്. ഇതിനു പുറമെയാണ് അച്ചടക്ക നടപടിയുമായി എത്തുന്നവർ. എത്രയും വേഗം നാട്ടിൽ തിരിച്ചെത്താനുള്ള ശ്രമമാണ് മറ്റ് ജില്ലക്കാർ വന്ന അന്നുമുതൽ തുടങ്ങുന്നത്. കെ.എസ്.ആർ.ടി.സിയിൽ 40 ശതമാനത്തോളം ജീവനക്കാരും കാസർകോടിനു വെളിയിലുള്ളവരാണ്. നാലഞ്ച് ഡ്യൂട്ടിയെടുത്താൽ ജീവനക്കാർക്ക് നാട്ടിൽ പോവണം. സർവിസിനെ ബാധിക്കാതിരിക്കാൻ ചിലർക്ക് അധിക ഡ്യൂട്ടി നൽകും. അപൂർവം ചില സമയങ്ങളിൽ ഷെഡ്യൂൾ വെട്ടിക്കുറക്കേണ്ടി വരും. പത്തുവർഷമായി ശമ്പളപരിഷ്കരണം നടക്കാത്ത കെ.എസ്.ആർ.ടി.സിയിൽ മനംമടുത്ത് കഴിയുന്നവരാണ് ജീവനക്കാർ. അതുകൊണ്ടു തന്നെ അധിക ഡ്യൂട്ടിയൊന്നും നിർദേശിക്കാൻ കഴിയില്ലെന്ന് ഒരുദ്യോഗസ്ഥൻ പറഞ്ഞു.

പുതിയ ബസുകളില്ല

കാസർകോട് മെയിൻ ഡിപ്പോയും കാഞ്ഞങ്ങാട് സബ് ഡിപ്പോയുമാണ് ജില്ലയിലുള്ളത്. രണ്ടിടത്തും കൂടി 140ഒാളം ബസ് ഷെഡ്യൂളുകൾ. കാസർകോട് മെയിൻ ഡിപ്പോയിൽനിന്ന് 94 ഷെഡ്യൂളുകളാണുള്ളത്.

കോവിഡ് ആയതിനാൽ പകുതിയോളം ഇപ്പോൾ സർവിസ് നടത്തുന്നില്ല. മംഗളൂരു ചെയിൻ സർവിസാക്കിയ ശേഷം 37 ഷെഡ്യൂളുകളാണ് നടത്തുന്നത്. ഒരു ബസ് ശരാശരി നാല് ട്രിപ് എങ്കിലും സർവിസ് നടത്തും. ഏഴ് സുള്ള്യ ഷെഡ്യൂളും നടത്തുന്നു. പ്രതിദിനം 21 ട്രിപ്. ആറ് പുത്തൂർ ഷെഡ്യൂൾ. കോഴിക്കോട് വിമാനത്താവളത്തിലേക്ക് രാത്രി ഒമ്പതിന് ടി.ടി ഒാടുന്നു. സൂപ്പർ ഫാസ്റ്റ് കോട്ടയം ഒന്ന്, നാലരക്ക് തൃശൂർ ഒന്ന്. കണ്ണൂരിലേക്ക് 12 ടി.ടി സർവിസ്. ഇങ്ങനെയാണ് ബസുകളുടെ കണക്ക്. യാത്രക്കാരുടെ എണ്ണം കണക്കിലെടുക്കുേമ്പാൾ വളരെ കുറവാണ് ഷെഡ്യൂൾ. ഒാഫിസ് സ്റ്റാഫ്, കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക് തുടങ്ങി മെയിൻ ഡിപ്പോയിൽ 400 ജീവനക്കാർ. ജില്ലയിലെ പലയിടത്തുനിന്നും ബസ് അനുവദിക്കണമെന്ന് നിർദേശം നിരന്തരം വരും. അനുവദിക്കാൻ ബസില്ല. പുതിയത് അനുവദിക്കുന്നുമില്ല.

ഒാടിക്കിതച്ച് ബസുകൾ

കണ്ണൂരിലേക്ക് 12 ടൗൺ ടു ടൗൺ ബസ് കാസർകോട് നിന്ന് സർവിസ് നടത്തുന്നു. എന്നാൽ, സ്വകാര്യ ബസുകളോട് കിടപിടിക്കാവുന്നതല്ല ബസുകൾ പലതും. 15 വർഷം പഴക്കമുള്ള ബസുകൾ വരെയുണ്ട്. കാലപ്പഴക്കമുള്ളത് കണ്ടം ചെയ്യുന്നുണ്ടെങ്കിലും പകരം നൽകുന്നില്ല. പഴയ ബസുകളായതിനാൽ പാതിവഴിയിൽ ബ്രേക്ക് ഡൗൺ ആവുന്നതും പതിവ്. കാസർകോട് നിന്നുള്ള കോഴിക്കോട് വിമാനത്താവള ബസിന് മികച്ച സ്വീകാര്യതയും വരുമാനവുമുണ്ട്.

ഇൻറർസ്റ്റേറ്റ് ബസുകൾക്ക് നല്ല വരുമാനമുണ്ട്. മംഗളൂരു ഭാഗത്തേക്കുള്ളതിൽ പ്രത്യേകിച്ചും. കാസർകോടുനിന്ന് എറണാകുളത്തേക്ക് കൂടുതൽ സർവിസ് വേണമെന്ന ആവശ്യം ശക്തമാണ്. പുതിയ ബസുകൾ അനുവദിക്കാത്തതിനാൽ നടക്കാതെ പോവുന്നു. എ.സി ബസുകളുടെ കുറവ് ന്യൂ ജനറേഷൻ യാത്രക്കാരെ അടുപ്പിക്കാൻ കഴിയുന്നില്ല. ബംഗളൂരുവിലേക്ക് സൂപ്പർ ഡീലക്സ് ഒരെണ്ണം മാത്രം. രാത്രി സർവിസ് വളരെ കുറവായതിനാൽ മംഗളൂരുവിൽനിന്ന് കണ്ണൂരിലും കാസർകോടും എത്തേണ്ടവർ മുറിയെടുത്തു കഴിയേണ്ട അവസ്ഥ വരെയുണ്ട്.

ജില്ലയിലെ മെയിൻ ഡിപ്പോക്ക് മൂന്നേക്കർ സ്ഥലമുണ്ട്. വരുമാനം ലഭ്യമാക്കാൻ ഷോപ്പിങ് കോംപ്ലക്സുമുണ്ട്. മിക്ക റൂമുകളും ഒഴിഞ്ഞുകിടക്കുന്നു. ഉയർന്ന വാടകയാണെന്നാണ് പരാതി. സ്വന്തം സ്ഥലസൗകര്യങ്ങൾ ഫലപ്രദമായി ഉപയോഗിക്കുക, കൂടുതൽ വാഹനങ്ങൾ അനുവദിക്കുക തുടങ്ങിയവയിലൊന്നും പുരോഗതിയില്ല. പരമ്പരാഗത സർവിസായി തുടരുന്നുവെന്ന് മാത്രം. ലാഭകരമായ ഒേട്ടറെ റൂട്ടുകളുള്ള ജില്ലയിൽ കൂടുതൽ ബസുകൾ അനുവദിച്ചാൽ കെ.എസ്.ആർ.ടി.സിക്കും ഗുണമാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasaragod Newsroadbetter roads
News Summary - Kasaragod needs better roads
Next Story