മയക്കുമരുന്ന് കടത്ത് കേസിലെ പ്രതിക്ക് രണ്ടു വർഷം തടവ്
text_fieldsമുഹമ്മദ് ഹനീഫ്
കാസർകോട്: കാറിൽ മയക്കുമരുന്ന് കടത്തിയ കേസിലെ രണ്ടാം പ്രതിക്ക് രണ്ടു വർഷം തടവും 20000 രൂപ പിഴയും. ഒന്നാം പ്രതി വിചാരണക്ക് ഹാജരായില്ല. കെ.എൽ. 14യു 6459 കാറിൽ 450 ഗ്രാം ഹാഷിഷുമായി പിടിയിലായ കേസിലെ രണ്ടാം പ്രതി കുമ്പള ചേടിക്കാവിലെ മുഹമ്മദ് ഹനീഫിനെയാണ് (30) ജില്ല അഡീഷനൽ ജില്ല ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷ വിധിച്ചത്.
പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധിക തടവ് അനുഭവിക്കണം. 2018 സെപ്റ്റംബർ 22ന് രാവിലെ 11ന് കാസർകോട് പുലിക്കുന്ന് ചന്ദ്രഗിരി പാലത്തിന് അടിയിൽ വെച്ച് സീതാംഗോളിയലെ ഫൈസൽ (38), എം. മുഹമ്മദ് ഹനീഫ് എന്നിവരെ മയക്കുമാരുനുനമായി പൊലീസ് ഇൻസ്പെക്ടർ പി. അജിത്ത്കുമാറും സംഘവും പിടികൂടിയത്. കാസർകോട് ഇൻസ്പെക്ടറായിരുന്ന അബ്ദുൾ റഹിം അന്വേഷണം നടത്തി. സബ്-ഇൻസ്പെക്ടർ ആയിരുന്ന വി.എസ്. ബാവിഷ് കുറ്റപത്രം സമർപ്പിച്ചു.
വിചാരണ സമയത്ത് ഹാജരാവാത്ത ഒന്നാം പ്രതി ഫൈസലിനെതിരെ വാറൻറ് നിലവിലുണ്ട്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ ഗവ. പ്ലീഡർ ജി. ചന്ദ്രമോഹൻ ജി, അഡ്വ. ചിത്രകല എന്നിവർ ഹാജരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

