Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2021 5:28 AM IST Updated On
date_range 20 Aug 2021 5:28 AM ISTവന്യമൃഗ ശല്യം: ദേലംപാടി പഞ്ചായത്തിലെ 21 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു
text_fieldsbookmark_border
വന്യമൃഗ ശല്യം: ദേലംപാടി പഞ്ചായത്തിലെ 21 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നുകാസർകോട്: വനാതിര്‍ത്തിയില്‍ വന്യമൃഗങ്ങളുടെ ആക്രമണം മൂലം ബുദ്ധിമുട്ടുന്ന കുടുംബങ്ങളുടെ സുരക്ഷക്ക് ശാശ്വത പരിഹാരമാകുന്നു. ദേലംപാടി ഗ്രാമപഞ്ചായത്തിലെ 21 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാൻ തീരുമാനമായി. അർഹമായ നഷ്ടപരിഹാരം നൽകിയാണ് നടപടിയെന്ന് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ അറിയിച്ചു. നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കുന്നതിന് റീ ബില്‍ഡ് കേരള പ്രോജക്ടിലും കിഫ്ബി പദ്ധതിയിലും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പദ്ധതി പ്രകാരം ദേലംപാടി പഞ്ചായത്തില്‍ അഡൂര്‍ മുച്ചാംതുള്ളിയില്‍നിന്ന് 14 കുടുംബങ്ങളെയും ഓട്ടമലയില്‍ നിന്ന് ഏഴ് കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിക്കും. ഇതിന് സംസ്ഥാന ലെവല്‍ എംപവേര്‍ഡ് കമ്മിറ്റിയില്‍ അനുമതി ലഭിച്ചതായി വനംമന്ത്രി രേഖാമൂലം അറിയിച്ചതായും എം.എൽ.എ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story