Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 5:30 AM IST Updated On
date_range 1 April 2022 5:30 AM ISTഅറിയണം, സൗഹൃദത്തിന്റെ ഈ മധുരം
text_fieldsbookmark_border
തൃക്കരിപ്പൂർ: മസ്ജിദ് ഉദ്ഘാടനത്തോടനുബന്ധിച്ച സൗഹൃദ സംഗമവേദിക്ക് ചക്കരേൻ നാരായണന്റെ പേര് കൗതുകമായി. തങ്കയം ഇസ്സത്തുൽ ഇസ്‍ലാം ജമാഅത്ത് കമ്മിറ്റിയുടെ ചൊവ്വേരിയിലുള്ള ബദർ മസ്ജിദ് അങ്കണത്തിലാണ് നാരായണന്റെ പേരിലുള്ള വേദി. നാരായണന് കമ്മിറ്റിയുമായുള്ള ബന്ധം പുതുതലമുറക്ക് അറിയില്ല. 1970കളിൽ പായ് വഞ്ചിയിൽ മരുഭൂമിയിലേക്ക് തൊഴിൽ തേടിപ്പോയ അനേകം പ്രവാസികളിൽ ഒരാളാണ് നാരായണൻ. ഷാർജയിലെ തീരത്ത് എത്തിപ്പെട്ട നാരായണൻ തങ്കയത്തെ സുഹൃത്തുക്കളോടൊപ്പം വിവിധ ജോലികളിൽ ഏർപ്പെട്ടു. 'തങ്കയം ഹൗസ്' കൂട്ടായ്മയുടെ ഭാഗമാവുന്നത് അങ്ങനെയാണ്. കമ്മിറ്റിയുടെ കണക്കുകൾ പരിശോധിക്കുന്നതും മറ്റും നാരായണന്റെ ചുമതലയായിരുന്നു. 1978-79 വർഷത്തിൽ തങ്കയം ജമാഅത്തിന്റെ ദുബൈ കമ്മിറ്റി രൂപവത്കരിച്ചപ്പോൾ ജോ. സെക്രട്ടറി യായി. തന്റെ ചുമതലകൾ ഭംഗിയായി നിർവഹിച്ച നാരായണനെ പലരും വലിയോൻ എന്നാണ് വിളിച്ചിരുന്നത്. പ്രവാസം മതിയാക്കി നാട്ടിലെത്തിയ നാരായണൻ കൃഷിയുമായി കഴിഞ്ഞുകൂടി. കഴിഞ്ഞവർഷം ജൂലൈ മൂന്നിനാണ് മരിച്ചത്. അദ്ദേഹത്തെ ജമാഅത്ത് കമ്മിറ്റി ആദരിച്ചു. പടം// chakoran narayanan.jpg ചക്കരേൻ നാരായണൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story