Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅനധികൃത വയറിങ്ങിനെതിരെ...

അനധികൃത വയറിങ്ങിനെതിരെ കര്‍ശന നടപടി

text_fields
bookmark_border
കാസർകോട്: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡില്‍നിന്ന്​ ലഭിച്ച ലൈസന്‍സ് ഇല്ലാത്തവര്‍ വൈദ്യുതീകരണ ജോലികള്‍ ചെയ്യുന്നതിനെതിരെ കര്‍ശന നടപടികളുമായി ഇലക്ട്രിക്കല്‍ ഇൻസ്‍പെക്ടറേറ്റ് വകുപ്പ്. സ്ഥാപനത്തിന്റെ /വീടുകളുടെ വൈദ്യുതീകരണ ജോലികള്‍ അംഗീകൃത ലൈസന്‍സുള്ളവരെയാണ് ഏല്‍പിക്കുന്നതെന്ന് ഉടമസ്ഥര്‍ ഉറപ്പാക്കണം. ലൈസന്‍സില്ലാത്തവര്‍ വഴിയാണ് വയറിങ് നടത്തിയതെന്ന് കണ്ടെത്തുന്നപക്ഷം സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നത് വിലക്കുന്നതും അത്തരം വൈദ്യുതീകരണം ക്രമപ്പെടുത്തുന്നതിന് കൂട്ടുനില്‍ക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്ത് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡിനെ അറിയിക്കുമെന്നും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. വനിത ദിനാഘോഷം കാസർകോട്​: ലിംഗസമത്വവും സുസ്ഥിരവികസനവും പെട്ടെന്ന് ഒരുദിനത്തില്‍ ഉണ്ടാകേണ്ടതല്ലെന്നും അത് നിരന്തരമായി ശീലിക്കേണ്ടതാണെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണന്‍. ജില്ല വനിത ശിശുവികസന ഓഫിസിന്‍റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് മുഖ്യാതിഥിയായി. ജില്ല ശിശുസംരക്ഷണ ഓഫിസര്‍ സി.എ. ബിന്ദു അധ്യക്ഷത വഹിച്ചു. ഉജ്ജ്വല ബാല്യം 2020ന് അര്‍ഹരായ വി. നിള, സിനാഷ എന്നീ കുട്ടികള്‍ക്ക് പുരസ്‌കാരം വിതരണം ചെയ്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 12 വനിതകളെയും ആദരിച്ചു. ഉപവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. പുഷ്പ, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍, ജില്ല സാമൂഹികനീതി ഓഫിസര്‍ ഷീബ മുംതാസ്, ഐ.സി.ഡി.എസ് ജില്ല പ്രോഗ്രാം ഓഫിസര്‍ ബീനാമ്മ ജേക്കബ്, സെല്‍ഫ് എംപ്ലോയ്‌മെന്റ് ഓഫിസര്‍ കെ. ഗീതാകുമാരി, ശിശുക്ഷേമ സമിതി സെക്രട്ടറി ടി.എം.എ. കരീം എന്നിവര്‍ സംസാരിച്ചു. വനിതസംരക്ഷണ ഓഫിസര്‍ എം.വി. സുനിത സ്വാഗതവും ഇ.കെ. ബിജി നന്ദിയും പറഞ്ഞു. ഫോട്ടോ: ജില്ല വനിത ശിശുവികസന ഓഫിസിന്‍റെ ആഭിമുഖ്യത്തില്‍ വനിതദിനാചരണം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story