Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:28 AM IST Updated On
date_range 6 March 2022 5:28 AM ISTകുഞ്ഞുങ്ങളുടെ വൃക്ക മാറ്റിവെക്കൽ: ആസ്റ്റർ മിംസിൽ സൗജന്യം
text_fieldsbookmark_border
കാസർകോട്: കേരളത്തിലെ ആസ്റ്റർ ഹോസ്പിറ്റലുകളിൽ ആയിരം വൃക്ക മാറ്റിവെക്കൽ പൂർത്തിയായതിന്‍റെ ഭാഗമായി ജില്ലയിൽ വൃക്ക മാറ്റിവെക്കൽ ആവശ്യമായി വരുന്ന 14 വയസ്സിന് താഴെയുള്ള നിർധന കുടുംബങ്ങളിലെ കുഞ്ഞുങ്ങൾക്ക് സൗജന്യമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നിർവഹിച്ച് നൽകുമെന്ന് ആസ്റ്റർ മിംസ് ഒമാൻ -കേരള ക്ലസ്റ്റർ ഡയറക്ടർ ഫർഹാൻ യാസിൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിർധന കുടുംബാംഗമാണെന്ന് കാസർകോട് പ്രസ് ക്ലബ് അധികാരികൾ സാക്ഷ്യപ്പെടുത്തുന്ന കത്തുമായി നേരിട്ട് കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ ബന്ധപ്പെടാം. വൃക്ക സംബന്ധമായ മറ്റ് അസുഖങ്ങൾക്ക് പ്രത്യേക ചികിത്സ ആനുകൂല്യങ്ങളും ലഭ്യമാകും. ഇതിന് കാസർകോട് പ്രസ് ക്ലബ് അധികാരികളുടെ സാക്ഷ്യപത്രം കേരളത്തിലെ ഏത് ആസ്റ്റർ ഹോസ്പിറ്റലുകളിലെത്തിച്ചാലും ആനുകൂല്യം ലഭ്യമാകുമെന്ന് പറഞ്ഞു. ആർ.ഡി.എം ഫൗണ്ടേഷൻ, മിംസ് ചാരിറ്റബിൾ ട്രസ്റ്റ്, ആഗോളതലത്തിൽ പ്രവർത്തിക്കുന്ന വിശ്വസ്തരായ സന്നദ്ധ സംഘടനകളും ക്രൗഡ് ഫണ്ടിങ് ഏജൻസികളും, സുമനസ്സുകളുടെ സഹായവുമെല്ലാം ചേർന്നാണ് സൗജന്യ പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വൃക്കനൽകാൻ ദാതാവുണ്ടാവുകയും എന്നാൽ ചേർച്ച ഇല്ലാത്തതിനാൽ വൃക്ക സ്വീകരിക്കാൻ സാധിക്കാതെവരുകയും ചെയ്യാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഇതേ അവസ്ഥ അഭിമുഖീകരിക്കുന്ന മറ്റെവിടെയെങ്കിലുമുള്ള രോഗിക്ക് ഈ ദാതാവിന്റെ വൃക്ക അനുയോജ്യമാവുകയും ആ രോഗിയുടെ ദാതാവിന്‍റെ വക ഒന്നാമത്തെ വ്യക്തിക്ക് അനുയോജ്യമാവുകയും ചെയ്യുകയാണെങ്കിൽ ഇവർക്ക് പരസ്പരം വൃക്ക കൈമാറ്റം ചെയ്യാം. സ്വാപ് ട്രാൻസ്പ്ലാന്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിനായി ഫാ. ഡേവിസ് ചിറമ്മലിന്‍റെ നേതൃത്വത്തിൽ 'ഹോപ് രജിസ്ട്രി' എന്ന പേരിൽ ഒരു ---------------------------സ്ഥാനം രൂപവത്കരിച്ചിട്ടുണ്ട്. ഇതിൽ രജിസ്റ്റർ ചെയ്യുന്നവരിൽനിന്ന് അനുയോജ്യരായവരെ കണ്ടെത്തി വൃക്ക മാറ്റിവെക്കാം. ഈ പദ്ധതിയുമായി ആസ്റ്റർ ഹോസ്പിറ്റലുകൾ സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഫർഹാൻ യാസിൻ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഹോപ് അഡ്മിനിസ്ട്രേറ്റർ ഡോ. ജവാദ്, ഡോ. ജാസിർ, കാസർകോട് പ്രസ് ക്ലബ് പ്രസിഡന്‍റ് മുഹമ്മദ് ഹാഷിം, സെക്രട്ടറി കെ.വി. പത്മേഷ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story