Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅരങ്ങൊഴിഞ്ഞത്...

അരങ്ങൊഴിഞ്ഞത് തുള്ളലിനായി ജീവിതം സമർപ്പിച്ച കലാകാരൻ

text_fields
bookmark_border
ചെറുവത്തൂർ: കന്യാടിൽ കുഞ്ഞിരാമൻ നായരുടെ മരണത്തോടെ അരങ്ങൊഴിഞ്ഞത് തുള്ളലിനായി ജീവിതം സമർപ്പിച്ച കലാകാരനെയാണ്. കാസർകോട് ചെറുവത്തൂരിൽ വലിയ കന്യാടിൽ വീട്ടിൽ ചിരുതയുടെയും ചിണ്ട പൊതുവാളി​‍ൻെറയും മകനായി 1934ൽ ജനിച്ച കുഞ്ഞിരാമൻ മലബാർ രാമൻ നായരുടെയും കന്യാടി കൃഷ്ണൻ നായരുടെയും കരിവെള്ളൂർ കുമാരനാശാ​‍ൻെറയും ശിക്ഷണത്തിൽ ഒരു പതിറ്റാണ്ടുകാലം തുള്ളലഭ്യസിച്ചു. ഇരുപതോളം തുള്ളൽ കഥകൾ സ്വായത്തമാക്കിയിട്ടുണ്ട്. തുള്ളൽ കലക്കുവേണ്ടി സ്വന്തം ജോലി വരെ നഷ്​ടപ്പെട്ട കലാകാരനാണ് ഇദ്ദേഹം. മംഗലാപുരം റെയിൽവേയിൽ താൽക്കാലിക ജോലിയിൽ പ്രവേശിച്ചകാലത്താണത്. കരിവെള്ളൂർ കുമാരനാശാ​‍ൻെറ കൂടെ ലക്ഷദ്വീപിൽ പരിപാടി അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചപ്പോൾ റെയിൽവേ ജോലിയിൽനിന്ന്​ അവധിയെടുത്ത് പരിപാടിയിൽ പങ്കെടുത്തു. ഇന്ദിര ഗാന്ധിയുടെ സ്പെഷൽ കപ്പലിൽ താമസിച്ചായിരുന്നു പരിപാടികൾ അവതരിപ്പിച്ചതും യാത്രയും. പുരാണ കഥകളും ജനകീയാസൂത്രണ കഥകളുമാണ് അവതരിപ്പിച്ചത്. അതുകഴിഞ്ഞ് എറണാകുളത്തെത്തി നിരവധി സർക്കാർ പരിപാടികളും അവതരിപ്പിച്ചു. തിരികെ എത്തിയപ്പേഴേക്കും റെയിൽവേയിൽനിന്ന്​ പിരിച്ചുവിട്ടു. രാമൻ നായരോടൊപ്പം അന്ന് ജോലിയിൽ പ്രവേശിച്ചവർ പിന്നീട് സ്ഥിരമാവുകയും പെൻഷൻ പറ്റുകയും ചെയ്തും. തുള്ളൽ പരിപാടികൾക്ക് പോയിക്കിട്ടുന്ന തുച്ഛമായ പൈസകൊണ്ട് വളരെയധികം കഷ്​ടപ്പെട്ടാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. ആയിരക്കണക്കിന് വേദികളിൽ തുള്ളൽ അവതരിപ്പിക്കുകയും തുള്ളലിന് പിൻപാട്ട് പാടുകയും ചെയ്​തിട്ടുണ്ട്. ഓട്ടൻ, പറയൻ, ശീതങ്കൻ എന്നീ മൂന്നുവിധം തുള്ളലുകളെയും ഒരുപോലെ കൈകാര്യം ചെയ്യാൻ നിപുണനാണ് കന്യാടിൽ രാമൻ നായർ. തുള്ളലി​‍ൻെറ പഴയ കുട്ടമത്ത് കളരി സമ്പ്രദായം ഒട്ടും മാറ്റംവരുത്താതെ കൊണ്ടുനടന്ന വ്യക്തിത്വമാണ് ഇദ്ദേഹത്തി​േൻറത്. തുള്ളൽ കലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2018ൽ കേരള കലാമണ്ഡലം അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story