Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2021 5:28 AM IST Updated On
date_range 2 Jun 2021 5:28 AM ISTട്രോളിങ് നിരോധനം ഒമ്പതിന് അര്‍ധരാത്രി മുതല്‍
text_fieldsbookmark_border
-ജില്ലയിലെ രക്ഷാബോട്ട് മഞ്ചേശ്വരത്ത് കേന്ദ്രീകരിക്കും കാസർകോട്: കേരളത്തിൻെറ തീരങ്ങളില്‍ ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി 12 മുതല്‍ ആരംഭിക്കും. 52 ദിവസക്കാലത്തേക്കുള്ള നിരോധനം ജൂലൈ 31ന് അവസാനിക്കും. ഈ കാലയളവില്‍ യന്ത്രവത്കൃതബോട്ടുകള്‍ ഒന്നുംതന്നെ കടലില്‍ പോകുവാനോ മത്സ്യബന്ധനം നടത്തുവാനോ പാടില്ല. ട്രോളിങ് നിരോധനം സംബന്ധിച്ചുള്ള നടപടികള്‍ ചര്‍ച്ചചെയ്യാന്‍ കലക്ടര്‍ ഡോ. ഡി. സജിത്ബാബുവിൻെറ അധ്യക്ഷതയില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നു. പൊലീസ്, ഫിഷറീസ് ഉദ്യോഗസ്ഥരും തൊഴിലാളി യൂനിയന്‍ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. ജില്ലയിലെ രക്ഷാബോട്ട് മഞ്ചേശ്വരത്ത് കേന്ദ്രീകരിക്കാന്‍ ജില്ല കലക്ടര്‍ നിർദേശിച്ചു. ട്രോളിങ് സമയത്ത് ഇതര സംസ്ഥാനത്തു നിന്നുള്ള ബോട്ടുകളെ കേരള തീരത്ത് മത്സ്യബന്ധനം നടത്താന്‍ അനുവദിക്കില്ല. കര്‍ശന പരിശോധന നടത്താനും പട്രോളിങ് ബോട്ട് മഞ്ചേശ്വരത്തേക്ക് മാറ്റാനും തീരുമാനിച്ചു. കീഴൂരിലെ ഫിഷറീസ് സ്റ്റേഷന് ആവശ്യത്തിന് ജീവനക്കാരെ അനുവദിച്ച് പ്രവര്‍ത്തനമാരംഭിക്കണമെന്നും ജില്ലക്ക് സ്ഥിരമായി രക്ഷാബോട്ട് അനുവദിക്കണമെന്നും തൊഴിലാളി യൂനിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. നിരോധനം ലംഘിക്കുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ കൈക്കൊള്ളാന്‍ യോഗം തീരുമാനിച്ചു. അടിയന്തര ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 04672202537 എന്ന കണ്‍ട്രോള്‍ റൂം നമ്പറിലും 9496007034 എന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നമ്പറിലും ബന്ധപ്പെടാം. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി. സതീശന്‍ നിയന്ത്രണങ്ങള്‍ വിശദീകരിച്ചു. ജില്ല പൊലീസ് മേധാവി പി.ബി. രാജീവ്, കാസര്‍കോട്, കാഞ്ഞങ്ങാട് ഡിവൈ.എസ്.പിമാര്‍, തീരദേശ പൊലീസ് ഇന്‍സ്‌പെക്ടര്‍മാര്‍, മത്സ്യഫെഡ് ജില്ല മാനേജര്‍ കെ.എച്ച്. ഷെരീഫ്, തൊഴിലാളി യൂനിയന്‍ നേതാക്കളായ അഡ്വ. യു.എസ്. ബാലന്‍, കാറ്റാടി കുമാരന്‍, ആര്‍. ഗംഗാധരന്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. നിയന്ത്രണങ്ങള്‍ ഇങ്ങനെ: കേരളതീരത്ത് മത്സ്യബന്ധം നടത്തുന്ന അന്തർ സംസ്ഥാന ബോട്ടുകള്‍ ജൂണ്‍ ഒമ്പതിന് മുമ്പായി കേരളതീരം വിട്ടുപോകണം. രണ്ടു വള്ളങ്ങള്‍ ഉപയോഗിച്ചുളള പെയര്‍ ട്രോളിങ് അഥവാ ഡബിള്‍ നെറ്റ്, കൃത്രിമവെളിച്ചം ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം, ജുവനൈല്‍ ഫിഷിങ് എന്നിവ കര്‍ശനമായി നിരോധിച്ചു. പരമ്പരാഗത വള്ളങ്ങളില്‍ മത്സ്യബന്ധനം നടത്തുമ്പോള്‍ സാമൂഹിക അകലം നിര്‍ബന്ധമാണ്. ഇന്‍ബോര്‍ഡ് വള്ളങ്ങളില്‍ 30 പേരും കരിയര്‍ വള്ളങ്ങളില്‍ അഞ്ചുപേരും മാത്രമേ മത്സ്യബന്ധനം നടത്തുവാന്‍ പാടുളളൂ. ട്രോളിങ് നിരോധനം തുടങ്ങുന്ന ജൂണ്‍ ഒമ്പതിന് അര്‍ധ രാത്രി 12 ന് മുമ്പായി എല്ലാ യന്ത്രവത്കൃതയാനങ്ങളും ഹാര്‍ബറുകളില്‍ പ്രവേശിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story