Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2022 5:28 AM IST Updated On
date_range 4 Jun 2022 5:28 AM ISTധനേഷിന്റെ വീട് മന്ത്രി ദേവര്‍കോവില്‍ സന്ദര്‍ശിച്ചു
text_fieldsbookmark_border
കാസർകോട്: അബൂദബി വാതക സ്ഫോടനത്തില്‍ മരിച്ച കാഞ്ഞങ്ങാട്, കൊളവയല്‍ കാറ്റാടി സ്വദേശി ധനേഷിന്റെ വീട് ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്ദര്‍ശിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കാറ്റാടി കുമാരന്‍, എ. സുഭാഷ്, എസ്.കെ. സുര്‍ജിത്ത്, എം. ഹമീദ് ഹാജി, അസീസ് കടപ്പുറം, എം. ഇബ്രാഹിം, എം. കുഞ്ഞിമൊയ്തീന്‍ ഹാജി, കെ.സി. മുഹമ്മദ് കുഞ്ഞി, നബീല്‍ അഹമ്മദ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ മേയ് 23ന് അബൂദബിയിലെ ഖാലിദിയ മാളിലെ ഹോട്ടലില്‍ ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴായിരുന്നു അപകടം. പൊട്ടിത്തെറിയില്‍ ശരീരത്തില്‍ 80 ശതമാനത്തിലേറെ പൊള്ളലേറ്റ് ചികിത്സക്കിടെ മേയ് 25ന് രാവിലെയാണ് ധനേഷ് മരിച്ചത്. അപകടത്തിന് 10 ദിവസംമുമ്പാണ് ധനേഷ് നാട്ടില്‍നിന്ന് അബൂദബിയിലേക്ക് തിരിച്ചുപോയത്. സമയപരിധി നീട്ടി കാസർകോട്: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി കുടിശ്ശിക ഒമ്പതു ശതമാനം പലിശ ഉള്‍പ്പെടെ ഒടുക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story