കാസർകോട് സ്വദേശികൾ യമനിലെ മതപഠന കേന്ദ്രത്തിലെന്ന് സന്ദേശം AUDIO
text_fieldsകോഴിക്കോട്: കാസർകോട് നിന്ന് രണ്ടു കുടുംബത്തിലെ 11 പേരെ കാണാതായ വാർത്തക്ക് പിന്നാലെ സംഘത്തിലെ ഒരാളുടെ ഒാഡിയോ സന്ദേശം ബന്ധുക്കൾക്ക് ലഭിച്ചു. യമനിലെ ഹദർ മൗത്തിലുണ്ടെന്ന് സ്ഥിരീകരിക്കുന്ന കാസർകോട് മൊഗ്രാൽ സ്വദേശിയും ദുബൈയിൽ മൊബൈൽ കടയുടമയുമായ സവാദിന്‍റെ ഒാഡിയോ സന്ദേശമാണ് പുറത്തുവന്നത്.
ഹദർ മൗത്തിലെ ശൈഖിന്‍റെ മതപഠന കേന്ദ്രത്തിലാണ് ഉള്ളത്. ഇക്കാര്യം നാട്ടിലുള്ള ബന്ധുക്കൾക്ക് അറിയാം. ചെമ്മനാട്ട്, പാലക്കാട് എടത്തനാട്ടുകര സ്വദേശികളായ രണ്ടു ഭാര്യമാരും തന്നോടൊപ്പം ഉണ്ട്. ഒരു ഭാര്യയെ അവളുടെ സഹോദരനാണ് ദുബൈയിലുള്ള തന്‍റെ അടുത്തെത്തിച്ചത്. ഭാര്യാ പിതാവ് അബ്ദുൽ ഹമീദിനെ 10 ദിവസം മുമ്പ് വിളിച്ചിരുന്നതായും വിവരങ്ങൾ പറഞ്ഞിട്ടിട്ടുണ്ടെന്നും സവാദിന്‍റെ ഒാഡിയോ സംഭാഷണത്തിൽ പറയുന്നുണ്ട്.
ദുബൈയിലേക്കെന്ന് പറഞ്ഞ് പോയ കുടുംബത്തെ കുറിച്ച് വിവരമില്ലെന്ന പരാതിയിൽ രണ്ട് കേസുകളാണ് കാസർകോട് ടൗൺ സി.ഐ രജിസ്റ്റർ ചെയ്തത്. ചെമ്മനാട് മുണ്ടാങ്കുലത്തെ കുന്നിൽ ഹൗസിൽ അബ്ദുൽ ഹമീദ് നൽകിയ പരാതിയിൽ പിഞ്ച് കുഞ്ഞടക്കം ആറു പേരെ കാണാതായതിനാണ് പൊലീസ് ആദ്യകേസ് രജിസ്റ്റർ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അബ്ദുൽ ഹമീദിെൻറ മകൾ നസീറ (25), ഭർത്താവ് മൊഗ്രാലിലെ സവാദ് (35), മക്കളായ മുസബ് (ആറ്), മർജാന (മൂന്ന്), മുഹമ്മിൽ (പതിനൊന്ന് മാസം), സവാദിെൻറ രണ്ടാം ഭാര്യ ചെമ്മനാട്ടെ റഹാനത്ത് (25) എന്നിവരെ കണാതായ സംഭവത്തിലാണ് കേസെടുത്തത്.
പൊലീസിന് അബ്ദുൽ ഹമീദ് നൽകിയ മൊഴിയിലാണ് അണങ്കൂരിലെ മറ്റൊരു കുടുംബത്തിലെ അഞ്ചു പേരെ കൂടി കാണാതായ വിവരം പുറത്തു വന്നത്. അണങ്കൂരിലെ അൻവർ കൊല്ലമ്പാടി, ഭാര്യ സീനത്ത് ഇവരുടെ മൂന്നു മക്കൾ എന്നിവരെയാണ് കാണാതായത്. ജൂൺ 15നാണ് ഇവരെ കാണാതായതെന്നാണ് പരാതിയിൽ പറയുന്നു.
കാസർകോട് നിന്ന് നേരത്തേ കാണാതായവരിൽ ചിലർ ഭീകര സംഘടനയായ െഎ.എസിൽ ചേർന്നതായും കൊല്ലപ്പെട്ടതായും വാർത്തകൾ പ്രചരിച്ചിരുന്നു. അതേസമയം, യമനിലെ ദമ്മാജിലും അഫ്ഗാനിസ്താനിലെ ഖുറാസാനിലും സലഫി പഠന കേന്ദ്രങ്ങളിൽ ഉന്നത മതപഠനത്തിന് പോകുന്നത് ഇപ്പോഴും തുടരുന്നുണ്ട്.
Audio Courtesy: www.bncreporter.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
