Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോട് ബാലകൃഷ്ണൻ...

കാസർകോട് ബാലകൃഷ്ണൻ വധം  രണ്ട് പ്രതികൾ കുറ്റക്കാർ

text_fields
bookmark_border
കാസർകോട് ബാലകൃഷ്ണൻ വധം  രണ്ട് പ്രതികൾ കുറ്റക്കാർ
cancel

കൊച്ചി: യൂത്ത് കോൺഗ്രസ് കാസർകോട് മണ്ഡലം പ്രസിഡൻറായിരുന്ന ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾ കുറ്റക്കാർ. ഒന്നും രണ്ടും പ്രതികളായ കാസർകോട് കൂനിക്കുന്ന് പാദൂർ റോഡ് ചട്ടഞ്ചാൽ ജന്നത്തുൽ ഫിർദൗസിൽ ഇക്കു എന്ന മുഹമ്മദ് ഇഖ്ബാൽ, തളങ്കര കെ.എ ഹൗസിൽ ജാക്കി ഹനീഫ് എന്ന മുഹമ്മദ് ഹനീഫ് എന്നിവരെയാണ് എറണാകുളം പ്രത്യേക സി.ബി.െഎ കോടതി ജഡ്ജി എസ്. സന്തോഷ് കുമാർ കുറ്റക്കാരായി കണ്ടെത്തിയത്. 

കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായതായി കണ്ടെത്തിയ ഇരുവരുടെയും ജാമ്യം റദ്ദാക്കിയ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് എറണാകുളം സബ് ജയിലിലേക്ക് അയച്ചു. വെള്ളിയാഴ്ച വീണ്ടും ഹാജരാക്കുേമ്പാൾ ശിക്ഷ പ്രഖ്യാപിക്കും.മൂന്നു പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. തയലങ്ങാടി മല്ലിഗ ഹൗസിൽ അബ്ദുൽ ഗഫൂർ, ചെങ്ങള മുട്ടത്തൊടി സഫീന മൻസിലിൽ എ.എം. മുഹമ്മദ്, ഉപ്പള മണ്ണംകുഴി ഹാജി മലഗ് ദർബാറിൽ അബൂബക്കർ എന്നിവരെയാണ് വെറുതെ വിട്ടത്. 

2001 സെപ്റ്റംബർ 18നാണ് ബാലകൃഷ്ണൻ കൊല്ലപ്പെട്ടത്. ഒന്നുമുതൽ അഞ്ചുവരെ പ്രതികൾ ചേർന്ന് നടത്തിയ ഗുഢാലോചനയെത്തുടർന്ന് ഇഖ്ബാലും മുഹമ്മദ് ഹനീഫും ചേർന്ന് കാസർകോട് നുള്ളിപ്പടിയിൽനിന്ന് ബാലകൃഷ്ണനെ കാറിൽ കയറ്റിക്കൊണ്ടുപോയി പുലിക്കുന്ന് ചന്ദ്രഗിരിപ്പുഴ കടവിന് സമീപം കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. മാരക മുറിവേറ്റ ബാലകൃഷ്ണനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 

നെഞ്ചിലേറ്റ അഞ്ചോളം കുത്താണ് മരണത്തിനിടയാക്കിയതെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അഞ്ചാം പ്രതിയുടെ മകളെ ബാലകൃഷ്ണൻ വിവാഹം ചെയ്തതിലുള്ള വിരോധമാണ് കൊലക്ക് കാരണമെന്നാണ് സി.ബി.െഎ കണ്ടെത്തിയത്. അബ്ദുൽ ഗഫൂറും അബൂബക്കറുമാണ് കൊലക്ക് ക്വേട്ടഷൻ നൽകിയതെന്നും പ്രതികൾക്ക് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയത് എ.എം. മുഹമ്മദാണെന്നും സി.ബി.െഎ ആരോപിച്ചിരുന്നു. എന്നാൽ, ക്വേട്ടഷൻ നൽകിയതിനോ ഒളിവിൽ പാർപ്പിച്ചതിനോ തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് മൂവരെയും കോടതി കുറ്റമുക്തരാക്കിയത്. 

ആറാം പ്രതിയെ നേരത്തേ മാപ്പുസാക്ഷിയാക്കിയിരുന്നു. ലോക്കൽ പൊലീസിന് ശേഷം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് ഹൈകോടതി നിർദേശപ്രകാരമാണ് സി.ബി.െഎ ഏറ്റെടുത്തത്. സി.ബി.െഎ കേസ് ഏറ്റെടുത്തതിനെത്തുടർന്നാണ് അബൂബക്കറിനെ പ്രതിയാക്കിയത്. ആക്രമണത്തിന് പിന്നാലെ രാജ്യംവിട്ട ഇഖ്ബാലിനെ ഇൻറർപോൾ സഹായത്തോടെയാണ് വിദേശത്തുനിന്ന് തിരിച്ചെത്തിച്ച് അറസ്റ്റ് ചെയ്തത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskasaragod balakrishnan murder
News Summary - kasaragod balakrishnan murder case -kerala news
Next Story