കെ.എ.എസ്: എല്ലാ ശ്രേണികളിലും സംവരണം
text_fieldsതിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസിൽ എല്ലാ ശ്രേണികളിലും സംവരണം ഉറ പ്പാക്കി വിശേഷാല്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതോ ടെ കെ.എ.എസിലെ മൂന്ന് ശ്രേണികളിലും നേരിട്ടുള്ള നിയമനത്തിന് സമാനമായ സംവരണം നിലവ ിൽ വരും. കെ.എ.എസ് രൂപവത്കരണവുമായി ബന്ധപ്പെട്ട് സംവരണ കാര്യത്തില്‍ ചില നിര്‍ദേശ ങ്ങള് പല സംഘടനകളുടെയും ഭാഗത്തുനിന്ന് വന്നിരുെന്നന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇതിെൻറ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ നേരത്തേ പ്രഖ്യാപിക്കാത്ത രണ്ട് ശ്രേണികളിൽകൂടി സംവരണം നടപ്പാക്കാനുള്ള സാധ്യത ആരാഞ്ഞ് വീണ്ടും നിയമോപദേശം തേടിയിരുന്നു. വിജ്ഞാപനത്തില്‍ ചില ഭേദഗതികള്‍ വരുത്തി എല്ലാ ശ്രേണികളിലും സംവരണം ബാധമാക്കാമെന്ന് നിയമോപദേശം ലഭിച്ചതിൻറ അടിസ്ഥാനത്തിലാണ് മന്ത്രിസഭ തീരുമാനം.
മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് സമിതിയെ നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
റിട്ട. ജില്ല ജഡ്ജി കെ. ശശിധരന് നായരും അഡ്വ. കെ. രാജഗോപാലന്‍ നായരുമാണ് അംഗങ്ങൾ. മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണം. മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പാക്കാൻ സംസ്ഥാനങ്ങള്‍ക്കാവശ്യമായ വ്യവസ്ഥകള്‍ തയാറാക്കാമെന്ന് കേന്ദ്രസര്‍ക്കാർ വിജ്ഞാപനത്തിലുണ്ട്.
സംസ്ഥാനത്തിെൻറ സവിശേഷതകള്‍കൂടി പരിഗണിച്ച് മുന്നാക്ക വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്കുതന്നെ സംവരണം ഉറപ്പാക്കുന്ന തരത്തില്‍ വ്യവസ്ഥകള്‍ ക്രമീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള കമീഷെൻറ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ അത് പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചു. റിട്ട. ജസ്റ്റിസ് എം.ആര്. ഹരിഹരന് നായര്‍ ചെയര്‍മാനായ മൂന്നംഗ കമീഷനെയാണ് നിയമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.