കെ.എ.എസിൽ പ്രൊബേഷെൻറ പേരിലെ അവസര നിഷേധം: പി.എസ്.സി സർക്കാറിനെ സമീപിക്കും
text_fieldsതിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവിസിൽ (കെ.എ.എസ്) പ്രൊബേഷനുമായി ബ ന്ധപ്പെട്ട് ജീവനക്കാർക്ക് അവസരം നഷ്ടപ്പെടുന്ന വിഷയത്തിൽ വ്യക്തത ആവശ്യപ്പെട് ട് സർക്കാറിന് കത്തയക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. ഒരു തസ്തികയിൽ പ്രൊബേഷൻ ല ഭിച്ചവർ മറ്റ് തസ്തികയിലേക്ക് മാറുേമ്പാൾ അപേക്ഷിക്കാൻ അവസരം നഷ്ടമാകുന്നത് വിവാദമായ സാഹചര്യത്തിലാണിത്. നീണ്ട സർവിസുള്ള വലിയൊരു വിഭാഗം ജീവനക്കാർക്ക് അപേക്ഷിക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിൽ. പ്രൊബേഷെൻറ പേരിലെ അവസര നിഷേധം ‘മാധ്യമം’ പുറത്തുകൊണ്ടുവന്നതിനെ തുടർന്നാണ് തിങ്കളാഴ്ച ചേർന്ന കമീഷൻ യോഗം ഇത് ചർച്ചക്കെടുത്തത്.
കെ.എ.എസുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും സർക്കാറുമായി ചർച്ച ചെയ്യണം എന്ന് വ്യവസ്ഥയുള്ളതിനാൽ ഇക്കാര്യത്തിൽ സർക്കാറിെൻറ അഭിപ്രായം തേടാനാണ് കമീഷെൻറ തീരുമാനം. രണ്ട് ദിവസത്തിനകം ഇക്കാര്യത്തിൽ മറുപടി നൽകണമെന്നും ആവശ്യപ്പെടും. നിലവിൽ ഒരു വിഭാഗം ജീവനക്കാർക്ക് അവസര നിഷേധം ഉണ്ടാകുന്നത് കമീഷനും ബോധ്യപ്പെട്ടു. സൂപ്പർ ന്യൂമററി തസ്തികക്കാർക്ക് വരെ രണ്ട് വർഷം പൂർത്തിയായാൽ അപേക്ഷിക്കാൻ അവസരം ഉെണ്ടന്നിരിക്കെയാണ് നീണ്ടകാലം സർവിസുള്ളവർക്ക് പുതിയ തസ്തികയിലേക്ക് മാറിയതിെൻറ പേരിൽ അവസരം നിഷേധിക്കുന്നത്. ഇത് ശരിയല്ലെന്ന നിലപാട് കമീഷനിലുമുണ്ടായി.
പി.എസ്.സി അടക്കം ഭരണഘടന സ്ഥാപനങ്ങളിലെ ജീവനക്കാരെ കെ.എ.എസിൽനിന്ന് മാറ്റിനിർത്തിയതിനെതിരെ ജീവനക്കാരിൽ കടുത്ത അതൃപ്തി നിലനിൽക്കുകയാണ്. പി.എസ്.സിയിൽ ഒരു വിഭാഗം ജീവനക്കാർ കമീഷൻ യോഗം നടന്ന കെട്ടിടത്തിലേക്ക് സൂചനാ പ്രതിഷേധം നടത്തി. എന്നാൽ, കമീഷൻ ഇക്കാര്യത്തിൽ നിലപാട് സ്വീകരിച്ചിട്ടില്ല. സർക്കാറാണ് തീരുമാനിക്കേണ്ടതെന്നാണ് കമീഷെൻറ നിലപാട് എന്നാണ് വിവരം. തങ്ങളെ മാറ്റിനിർത്തിയത് വിവേചനമെന്നാണ് പി.എസ്.സി ജീവനക്കാർ പറയുന്നത്. അവർ നിയമനടപടിക്കും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.