Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാരുണ്യയിലുള്ളവർക്ക്​...

കാരുണ്യയിലുള്ളവർക്ക്​ ചികിത്സ മുടങ്ങില്ല, മന്ത്രിയുടെ ഉറപ്പ്​

text_fields
bookmark_border
KARUNYA
cancel

തിരുവനന്തപുരം: കാരുണ്യപദ്ധതിയില്‍ നിലവിലുള്ളവര്‍ക്ക് ചികിത്സസഹായം ഈ വര്‍ഷം മുഴുവനും ലഭ്യമാക്കാൻ തീരുമാനം. ഇതുസംബന്ധിച്ച് ധനവകുപ്പും ആരോഗ്യവകുപ്പും ധാരണയിലെത്തി. ഇതിനായി സര്‍ക്കാര്‍ സാധ്യമാകുംവേഗത്തിൽ ഉത്തരവിറക്ക ും. കാരുണ്യപദ്ധതി ഇല്ലെന്ന കാരണത്താല്‍ ചികിത്സ നല്‍കാതിരിക്കരുതെന്ന് ആശുപത്രികളോട് മന്ത്രി നിര്‍ദേശിച്ചു. ല ക്ഷക്കണക്കിന് രോഗികള്‍ക്ക് ആശ്രയമായിരുന്ന കാരുണ്യ ചികിത്സാപദ്ധതി ജൂണ്‍ മുപ്പതിനാണ് അവസാനിച്ചത്. ഇതോടെ നിരവധി രോഗികള്‍ ദുരിതത്തിലായിരുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പങ്കാളിത്തമുള്ള പുതിയ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 25 ലക്ഷം കുടുംബങ്ങള്‍ക്ക് മാത്രമേ നിലവില്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് നല്‍കാനായിട്ടുള്ളൂ. 40 ലക്ഷം പേരെ അംഗങ്ങളാക്കലാണ്​ ലക്ഷ്യമെങ്കിൽ ഇതിനിനിയും ​ഏറെ സമയം വേണ്ടി വരും. സമയമവസാനിച്ചതോടെ കിടത്തിചികിത്സക്ക് മാത്രമേ സഹായം ലഭിക്കൂ എന്നതിനാല്‍ തുടര്‍ചികിത്സക്കെത്തുന്നവരും ഒ.പി രോഗികളുമാണ് ബുദ്ധിമുട്ടിലായത്. ഇതുസംബന്ധിച്ച് നിരവധി പരാതികളും പ്രതിഷേധങ്ങളും ഉയര്‍ന്നതോടെയാണ് ചികിത്സസഹായം ഈ വര്‍ഷം മുഴുവന്‍ നല്‍കാനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കാരുണ്യപദ്ധതിയില്‍ നിലവിലുള്ളവര്‍ക്ക് ആനുകൂല്യങ്ങൾ മുടങ്ങില്ലെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഇതിനായി സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കും. ആശുപത്രികള്‍ കണക്കുകള്‍ സൂക്ഷിക്കണം. പണം സര്‍ക്കാര്‍ വൈകാതെ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചുരുക്കത്തില്‍ കാരുണ്യ ​െബനവലൻറ്​ ഫണ്ടിലൂടെ ലഭിച്ചിരുന്ന സഹായം തുടര്‍ന്നും മുടങ്ങാതെ ലഭിക്കുന്നതിനുള്ള നടപടികള്‍ ഉറപ്പാക്കുംവിധമാകും ഉത്തരവിറങ്ങുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKarunya schemeInsurance Scheme
News Summary - karunya project will continue -kerala news
Next Story