അതിർത്തി തുറക്കാത്ത കർണാടക നടപടി ഹീനവും വംശീയ വിദ്വേഷം നിറഞ്ഞതും- വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: തലപ്പാടി അടക്കമുള്ള കേരള അതിർത്തികൾ തുറക്കണമെന്ന ഹൈക്കോടതി വിധി സുപ്രിം കോടതി സ്റ്റേ ചെയ്യാ തിരുന്നിട്ടും അവശ്യകാര്യങ്ങൾക്കായി അതിർത്തി തുറക്കാനാവില്ല എന്ന കർണാടക സർക്കാരിന്റെ സമീപനം ഹീനവും വംശീയ വി ദ്വേഷം നിറഞ്ഞതുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.
കർണാടക ഭരിക്കുന്ന ബി.ജെ.പി പ ിന്തുടരുന്ന വെറുപ്പിൻെറ പ്രത്യയ ശാസ്ത്രം വെച്ചാണ് പ്രതിസന്ധി നിറഞ്ഞ ഈ കാലത്തും കർണാടക സർക്കാർ പെരുമാറുന്നത്. കാസർകോഡ് ജില്ലയിലെ ജനങ്ങൾ ചികിത്സക്കായി ഏറെ ആശ്രയിക്കുന്നത് കർണാടകയിലെ മംഗലാപുരത്തെയാണ്. ഇതിനോടകം 7 പേരാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. കേരളത്തിലാകെ കൊറോണ ബാധിച്ച് 2 പേർ മാത്രം മരിച്ചപ്പോഴാണ് കർണാടക സർക്കാറിൻെറ മനുഷ്യത്വരഹിതമായ സമീപനം മൂലം ഏഴ് പേരുടെ ജീവൻ നഷ്ടമായത്.
ജനാധിപത്യത്തേയോ രാഷ്ട്രത്തിൻെറ ഫെഡറൽ വ്യവസ്ഥയേയോ നീതി വ്യവസ്ഥയേയോ അംഗീകരിക്കാത്ത കർണാടക സർക്കാർ തങ്ങളുടെ നിലപാട് തിരുത്തണം. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ പുലർത്തുന്ന സമീപനവും നിരുത്തരവാദപരമാണ്.
കർണാടകയിലെ ജനങ്ങളുടെ ചികിത്സയും അടിസ്ഥാന ജീവിതാവകാശങ്ങളും നിഷേധിക്കുന്ന ഈ ധാർഷ്ട്യം നിറഞ്ഞ നിലപാടിനെതിരെ കേന്ദ്രം നടപടി സ്വീകരിക്കണം. കാസർകോഡ് ജില്ലയിലെ ആരോഗ്യമേഖലയിലെ ശോചനീയതയും മംഗലാപുരത്തെ ആശ്രയിക്കുന്നതിന് കാരണമാണ്. കാലങ്ങളായി സംസ്ഥാന സർക്കാരുകൾ കാസർകോഡിനോട് ചെയ്ത അവഗണനയുടെ തിക്തഫലമാണ് ഇന്ന് ജനങ്ങൾ അനുഭവിക്കേണ്ടി വരുന്നത്. ഇനിയെങ്കിലും ദീർഘവീക്ഷണത്തോടെ കാസർകോഡിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സംവിധാനങ്ങൾ കേരളാ സർക്കാർ തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.