Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅതിരില്ലാ ക്രൂരത;...

അതിരില്ലാ ക്രൂരത; ചികിത്സ ലഭിക്കാതെ മൂന്നു മരണം

text_fields
bookmark_border
അതിരില്ലാ ക്രൂരത; ചികിത്സ ലഭിക്കാതെ മൂന്നു മരണം
cancel

കാസർകോട്: കർണാടകത്തിലേക്കുള്ള പ്രവേശനം നിഷേധിച്ച് അതിരില്ലാത്ത ക്രൂരത തുടരുന ്നു. മംഗളൂരു ദേശീയപാത അതിർത്തി അടച്ചതിനാൽ ചികിത്സ ലഭിക്കാതെ മൂന്നുപേരാണ് മരിച്ച ത്.

ഉപ്പള നയാബസാർ സ്വദേശി അസീസ് ഹാജി, മഞ്ചേശ്വരം തുമിനാട് സ്വദേശി മാധവൻ, കുഞ്ച ത്തൂർ സ്വദേശി ആയിഷ എന്നിവരാണ് മരിച്ചത്. ഉപ്പളയിലെ ആശുപത്രിയിൽ ആദ്യമെത്തിച്ച ആയിഷയെ അവിടെനിന്ന് മംഗളൂരുവിലെത്തിക്കാൻ നിർദേശിച്ചിരുന്നു. ഇത് സാധിക്കാത്തതിനാൽ കാഞ്ഞങ്ങാേട്ടക്ക് കൊണ്ടുപോകുംവഴി ഉദുമയിൽവെച്ചാണ് മരിച്ചത്. സ്വകാര്യ കാറിൽ കാഞ്ഞങ്ങാേട്ടക്കുള്ള വഴിയിൽ തിങ്കളാഴ്ച വൈകീട്ട് 5.30നാണ് ആയിഷയുടെ മരണം.

തുമിനാടുനിന്ന് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മാധവൻ മരിച്ചത്.

10 വർഷമായി വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന അസീസ് ഹാജിയെ മാർച്ച് 24ന് മംഗളൂരു അത്തേന ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. കേരള അതിർത്തിയിൽ കർണാടക പൊലീസ് വാഹനം തടഞ്ഞ് ബന്ധുവിനെ ഇറക്കിവിട്ടു. തുടർന്ന്, അത്തേന ആശുപത്രിയിൽ എത്തിയപ്പോൾ പ്രവേശിപ്പിച്ചില്ല.

കലക്ടറുടെ ഉത്തരവുണ്ടെന്നും കേരളത്തിൽനിന്നുള്ള രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കരുതെന്നും പറഞ്ഞതായി അസീസ് ഹാജിയുടെ മകൻ െഎമാൻ ‘മാധ്യമ’ത്തോട് പറഞ്ഞു. തിങ്കളാഴ്ച പുലർച്ചയോടെ രോഗം മൂർച്ഛിച്ചപ്പോൾ കാസർകോട് ആശുപത്രിയിലെ ഡോക്ടർ മംഗളൂരുവിലെ ഡോക്ടറോട് ചികിത്സയെക്കുറിച്ച് ആരാഞ്ഞെങ്കിലും ഫോൺ കട്ട് ചെയ്യുകയായിരുെന്നന്ന്‌ ബന്ധുക്കൾ ആരോപിച്ചു. 11ഒാടെ മരിച്ചു. ഭാര്യ: മുംതാസ്. മക്കൾ: തഹാനി, അമാനി, ഐമാൻ.

മംഗളൂരുവിലേക്ക് ചികിത്സക്ക് പോകുേമ്പാൾ മഞ്ചേശ്വരം തൂമിനാട് സ്വദേശിയും പെയിൻറിങ് തൊഴിലാളിയുമായ മാധവനെ (49) കർണാടക പൊലീസ് തിരിച്ചയക്കുകയായിരുന്നു. തുടർന്ന് ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെ പരിയാരത്തേക്ക് കൊണ്ടുപോകവേ പാലക്കുന്നിൽ എത്തിയപ്പോൾ മരിച്ചു. ഭാര്യ: ലത. മക്കൾ: അനൂപ്, അൻവിത് രാജ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsroad closure
News Summary - karnataka denies road to kerala patients three more death
Next Story