കർണാടകയിലേക്ക് രോഗികളെ കടത്തിവിടാൻ അനുമതി
text_fieldsതിരുവനന്തപുരം: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ അതിർത്തി അടച്ചതോടെ മംഗലാപു രം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കേരളത്തിൽ നിന്ന് ചികിത്സക്കെത്താനാവാത്ത പ്രതിസന്ധ ിക്ക് പരിഹാരം.
കർണാടകയിലെ ആശുപത്രികളിലേക്ക് കോവിഡ് ബാധയില്ലാത്ത രോഗിക ളെ കടത്തിവിടാൻ അനുവാദമായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കർണാടകയി ലെ ആശുപത്രികളിലേക്ക് പോകുന്നവർ ഏത് ആശുപത്രിയിലേക്കാണ് പോകുന്നതെന്ന് കൃത്യമായി പറഞ്ഞ് മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം പോകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
അത്തരം കാര്യങ്ങൾ പരിശോധിച്ച് അനുമതി നൽകാനായി കർണാടക മെഡിക്കൽ ടീം തലപ്പാടി ചെക്പോസ്റ്റിലുണ്ടാകും. കർണാടക, തമിഴ്നാട് അതിർത്തിപ്രദേശങ്ങളിലെ ആളുകൾക്ക് വയനാട് ജില്ലയിലെ ആശുപത്രികളിൽ ചികിത്സക്കെത്താനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കർണാടകത്തിലെ ബൈരക്കുപ്പ, മച്ചൂർ, തമിഴ്നാട്ടിലെ പന്തല്ലൂർ, ഗൂഡല്ലൂർ താലൂക്കുകളിൽ നിന്നുമുള്ളവരാണ് വയനാട് ജില്ലയിലെ ആശുപത്രികളിൽ ചികിത്സക്കെത്തുന്നത്.
ബൈരക്കുപ്പയിൽനിന്ന് 29 പേർ കഴിഞ്ഞ ദിവസം ചികിത്സക്കെത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നും 44 പേരും ഇങ്ങനെ വന്നിട്ടുണ്ട്. ഇതാണ് കേരളത്തിെൻറ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചരക്കുനീക്കത്തിൽ ഗണ്യമായ വർധന ഉണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ച പകൽ അവശ്യസാധനങ്ങളുമായി 1981 ലോറികൾ വന്നു. കർണാടക അതിർത്തിയിൽ നിന്ന് 649ഉം തമിഴ്നാട് അതിർത്തിയിൽനിന്ന് 1332ഉം ലോറികളാണ് വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.