Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂര്‍...

കരിപ്പൂര്‍ വിമാനത്താളത്തെ തരം താഴ്ത്തിയ നടപടി ബാധിക്കുന്നത് പ്രവാസികളെ- കോടിയേരി

text_fields
bookmark_border
കരിപ്പൂര്‍ വിമാനത്താളത്തെ തരം താഴ്ത്തിയ നടപടി ബാധിക്കുന്നത് പ്രവാസികളെ- കോടിയേരി
cancel

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിെൻറ കാറ്റഗറിയില്‍ മാറ്റം വരുത്തിയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. കരിപ്പൂര്‍ വിമാനത്താവളത്തിെൻറ സ്ഥാനം നേരത്തെയുണ്ടായിരുന്ന കാറ്റഗറി ഒമ്പതില്‍ നിന്ന്‌ ഏഴായി കുറച്ചിരിക്കുകയാണ്‌. ഇതുമൂലം ഇനിമുതല്‍ 180 പേര്‍ക്ക്‌ യാത്രചെയ്യാവുന്ന എയര്‍ ക്രാഫ്‌റ്റുകള്‍ക്ക്‌ മാത്രമേ കരിപ്പൂരില്‍ സര്‍വ്വീസ്‌ നടത്താന്‍ അനുമതി ലഭിക്കുകയുള്ളു. ബോയിംഗ്‌ 747 ഇനത്തില്‍പ്പെട്ട വിമാനങ്ങള്‍ക്ക് വിമാനത്താവളത്തില്‍ ഇനിയിറങ്ങാന്‍ സാധിക്കുകയില്ലെന്നും കോടിയേരി പ്രസ്താവനയിൽ പറഞ്ഞു.

ഇൗ നടപടി ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടാണ്‌ സൃഷ്‌ടിക്കാന്‍ പോകുന്നത്‌. ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ ബഹുഭൂരിപക്ഷവും മലബാര്‍ മേഖലയിലുള്ളവരാണ്‌. കരിപ്പൂര്‍ വിമാനത്താവളത്തോട്‌ വൈരനിര്യാതനബുദ്ധിയോടെയുള്ള നിലപാടാണ്‌ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതെന്നും കോടിയേരി പറഞ്ഞു. 

മലബാര്‍ മേഖലയുടെ വികസനത്തിന്‌ ആക്കം കൂട്ടിയിരുന്ന വിമാനത്താവളത്തെ ഇല്ലാതാക്കാനുള്ള നടപടിയാണ്‌ കേന്ദ്ര - ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും ഇതിനെതിരെ ശക്തമായ ബഹുജന പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും കോടിയേരി കൂട്ടിച്ചേർത്തു. വിമാനത്താവളത്തിന്റെ കാറ്റഗറി ഒമ്പതായി നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipoor airportkerala newsmalayalam newsKodiyeri balakrishnan
News Summary - karipoor airport category change kodiyeri-kerala news
Next Story