കരമന ദുരൂഹ മരണം; മുൻ അന്വേഷണ ഉദ്യോഗസ്ഥർ ഭൂമി ആവശ്യപ്പെട്ടു -രവീന്ദ്രൻ നായർ
text_fieldsതിരുവനന്തപുരം: കരമനയിൽ 20 വർഷത്തിനിടെ ഒരു കുടുംബത്തിലെ ഏഴ് പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം അന്വേഷിച്ച മു ൻ അന്വേഷണ സംഘത്തിനെതിരെ കേസിൽ ആരോപണ വിധയനായ രവീന്ദ്രൻ നായർ.
നേരത്തേ കേസന്വേഷിച്ച സ്പെഷ്യൽ ബ്രാഞ്ച് ഉദ ്യോഗസ്ഥൻ മധു മൂന്ന് സെൻറ് ഭൂമിയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ശശിധരൻ പിള്ള അഞ്ച് സെൻറ് ഭൂമിയും ആവശ്യപ് പെട്ടതായി രവീന്ദ്രൻ നായർ ആരോപിച്ചു. പരാതിക്കാരി പ്രസന്ന കുമാരി വ്യാജ രേഖ ചമച്ച് ഉണ്ണികൃഷ്ണെൻറ സ്വത്ത് തട്ടിയെടുത്തു. റവന്യു ഉദ്യോഗസ്ഥൻ ബാബു വ്യാജരേഖ ചമക്കാൻ കൂട്ടു നിന്നുവെന്നും രവീന്ദ്രൻ ആരോപണമുന്നയിച്ചു.
രണ്ടുപതിറ്റാണ്ടിനിടയിലാണ് കരമനക്ക് സമീപം കാലടിയിലെ കൂടം എന്നറിയപ്പെടുന്ന ഉമാനഗരം തറവാട്ടിലെ കാരണവരായ ഗോപിനാഥൻ നായരും കുടുംബാംഗങ്ങളായ ആറുപേരും മരിച്ചത്. ഗോപിനാഥൻനായരുടെ മകൻ ജയപ്രകാശ്, ജ്യേഷ്ഠെൻറ മകൻ ജയമാധവൻ എന്നിവരുടെ മരണങ്ങളാണ് ഒടുവിലുണ്ടായത്.
ഇത് രണ്ടും കൊലപാതകമാണെന്നാണ് നാട്ടുകാർ പറയുന്നത്. സ്വത്ത് തട്ടിയെടുക്കാൻ കാര്യസ്ഥൻ ഉൾപ്പെടെ ചിലർ നടത്തിയ ശ്രമമാണെന്നും ആരോപിക്കപ്പെടുന്നു. എന്നാൽ പരാതി അടിസ്ഥാനരഹിതമെന്നാണ് കാര്യസ്ഥെൻറ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.